Saturday, December 31, 2011

പുലരി

നമ്മുടെ
പുരാതന  വഴിയില്‍ ഇതാ അതേ നക്ഷത്രം ...
അതിന്‍റെ  പിന്തിരിയാത്ത വെളിച്ചം .......
 നിന്‍റെ കണ്ണുകളില്‍ എന്നെ ചേര്‍ത്തു വച്ച്
പുലരിയിലേക്ക് .......
നിന്‍റെ ഹൃദയത്തില്‍ എന്നെ ചുവപ്പിച്ച്
സന്ധ്യകളിലേക്ക് ...........
നിന്‍റെ വാക്കുകളില്‍ എന്നെ ചുംബിച്ച്
രാത്രികളിലേക്ക് ..........

നിന്റെ സ്പര്‍ശങ്ങളില്‍ എന്നെ തുടുപ്പിച്ച്
തീരങ്ങളിലേക്ക് .........
ഒരേ പുലരികള്‍
സന്ധ്യകള്‍
രാത്രികള്‍ 
എനിക്കും നിനക്കുമിടയില്‍
കടല്‍ വരച്ചിട്ട ചിത്രമാകാന്‍ ........
കാലം
ദൂരങ്ങളില്ലാതെ എത്തുമ്പോള്‍
പ്രിയനേ .....
കോര്‍ത്തു പിടിച്ച നമ്മുടെ കൈകള്‍ക്കുള്ളില്‍
പ്രണയത്തിന്‍റെ ഒരു പൂവ് സമ്മാനിച്ച്‌  അതു മടങ്ങും ..
അതു പ്രാണനില്‍  വാസനിക്കേ ...
നമുക്ക്‌  ജനന മരണങ്ങളില്ല...... ......പിന്നെ .......
മഴ ചെറുതായി പറയും പോലെ...
നീയാണെന്‍ പുതു വര്‍ഷം .

 സ്വപ്നായനങ്ങളുടെ കാനനം.

 

Thursday, December 29, 2011

വിരുന്ന്
ഞങ്ങള്‍ അഞ്ചു പേരായിരുന്നു .
അയ്യായിരം പേര്‍ക്കാണ് വിരുന്നെന്ന് അവരുടെ അടഞ്ഞ വാക്കുകള്‍ ....
നുറുക്കിയും ഉണക്കിയും നനച്ചു കുതിര്‍ത്തും
അവര്‍ ഞങ്ങളോടു  നീതി കാട്ടാന്‍ തുടങ്ങി
നിലവിളികളുടെ പേടകങ്ങള്‍ ഞങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു
കണ്ണീര്‍ ഗ്രന്ഥികളുടെ   വഴി  പിണക്കി  മുറ്റം കടത്തി
മാംസം ഞൊറി ഞ്ഞിട്ട തിരശ്ശീല യായി ആടി ക്കളിച്ചു
കണ്ണുകളുടെ വൃക്ഷങ്ങളില്‍  നിന്ന് ഞങ്ങളുടെ--------
 കാഴ്ച്ചയുടെ അവസാനത്തെ   ഇലയും പൊഴിച്ചു കളഞ്ഞു
നീട്ടിപ്പിടിച്ച വിളക്കുകളില്‍ ഹൃദയം  കത്തിച്ചു   വച്ചു
മെഴുകു വാര്‍പ്പുകളില്‍ കാലുകള്‍ അനങ്ങാതെ കിടന്നു
തലച്ചോറുകളുടെ  വിള നിലങ്ങളില്‍ അവര്‍
രാസ ധൂപങ്ങളുടെ ചാറ കള്‍ തുറന്നു വച്ചു.
തൊലി തുളച്ചു കടന്നു കയറിയ തണുപ്പെന്നോര്‍ത്ത്
 വര്‍ഷാന്ത മായെന്നു ഞങ്ങളുടെ   വിരലുകള്‍ ചുവരിലെഴുതിയതിനെ
അവര്‍
വിശുദ്ധരുടെ  വരവെന്ന്  ഞങ്ങളുടെ  തന്നെ നാവാല്‍  തിരുത്തി .
പിന്നെ .
ചില്ല് പാത്രങ്ങളിലെ പൂക്കളില്‍  തിളച്ചു തണുത്തു  കിടക്കുമ്പോള്‍
ഞങ്ങള്‍ അയ്യായിര മായി വളര്‍ന്നതിനെ ക്കുറിച്ച് ആരും സംശയിച്ചില്ല.
കാരണം
ജന ക്കൂട്ട ത്തിന്‍ മാറിയ വിശ പ്പാണ് ചിന്താ വിഷയമായത്
അന്നു മുതല്‍ ഇപ്പോള്‍ വരെയും .........

Thursday, December 22, 2011

കൈ സഞ്ചികള്‍



കൈസഞ്ചികള്‍ കലപില കൂട്ടിയാണ് ബസിനെ പേടിപ്പിച്ചത്‌. 

നിരങ്ങി നിന്ന ബസ്സിലേക്ക് പരസ്പരം കൈ കൊടുത്ത് അവര്‍ കേറി .

ഇരിപ്പിടം ഇല്ലാതെ തമ്മില്‍ മുട്ടി  കലഹിച്ചു

തക്കാളിയുടെ കവിളില്‍ മുളക് നഖം കോറി

മീന്‍ മണം മൂത്ത് മൂത്ത് വെള്ളരി കമിഴ്ന്നു കിടന്നു ..
.
വേണ്ടാത്ത മുള്ളുളള വാക്കുകള്‍ കയ്ചിറക്കി.

പാവല്‍ മധുര മത്തനെ അസൂയിച്ചു .

ഇടം വലം നോക്കി കണ്ണിറുക്കി നിറം കെട്ട ചുണ്ടിലൂടെ 

തെക്കേ വള്ളിയിലെ കോവല്‍ പൂക്കാത്ത കാരണം -

പറഞ്ഞു തീര്‍ന്നപ്പോഴേക്കും ഒരു കൈ സഞ്ചി ക്കിറങ്ങാന്‍ നേരമായി .

മൂക്ക് പിഴിഞ്ഞും കണ്ണീര്‍ ഒളിപ്പിച്ചും

കാത്തിരിക്കുന്ന വീടുകളെ അവര്‍ 

ഓര്‍മ്മയുടെ ടിക്കറ്റായി കോന്തലയില്‍ കെട്ടിയിട്ടു 

പിടക്കുന്ന നെഞ്ചുകള്‍ക്ക് മേല്‍ ഇലകളുടെ മേല്‍ മുണ്ടിട്ട്

തിടുക്കത്തോടെ 

ചട്ടികളില്‍ പാകപ്പെടാന്‍ ഒന്നിച്ചു യാത്രയായി ...

ബസ്സിനുള്ളില്‍ ഒളിച്ചു കിടന്നു രക്ഷപ്പെട്ട ഒരു മധുര നാരങ്ങ 

റാകി നോക്കിയ പയ്യനൊപ്പം സ്ടോപ്പിറങ്ങി
പിന്നെ 

സ്ട്രായില്‍ അവളുടെ കലങ്ങിയ സങ്കടങ്ങള്‍ ......

നാവുകളില്‍ രുചിയാവുമ്പോഴും കൈ സഞ്ചികള്‍ 

നാളെയുടെ ബസ്സുകളില്‍  സീറ്റ് കിട്ടുമോ എന്നോര്‍ ത്തു സങ്കട പ്പെടുകയായിരുന്നു

Sunday, December 18, 2011

.പിറവി

പ്രിയനേ ..നീ യാത്രയിലാണ് ....അര്‍ദ്ധ മയക്കത്തിലും. 
ഞാനോ .നിന്‍റെ ഉറക്കത്തിന്റെ വാതിലുകളില്‍ തടഞ്ഞു നില്‍ക്കുന്നു ..
സ്വപ്നങ്ങളില്‍ നീ  എന്നെ കാണാ തായാലോ 
പൂവുകളില്‍ തിരഞ്ഞും ഇലകളില്‍ വരച്ചും 
നീ എന്നെ മായ്ച്ചു കളഞ്ഞാലോ 
തുന്നാരന്‍ പക്ഷിക്കൂടുകളില്‍ നീയെന്നെ തടവിലിട്ടാലോ....
പിന്നെ 
തേടി നടന്നു  പേര്‍ വിളിച്ചു കരയുംപോഴേക്കും
ഞാന്‍ 
കാനന മുപേക്ഷിച്ചു  കൊട്ടാരത്തിലേക്ക് നടന്നാലോ ........
വേണ്ട വേണ്ട....ഞാന്‍ ഇതാ ഇവിടെയുണ്ട് 
നിന്‍റെ ഉറക്കത്തിന്‍ മടിയില്‍ .......
ഇപ്പോള്‍ കണ്‍  മിഴിച്ച  മയില്‍ പ്പീലി പോലെ.

..
 .... ...

Thursday, November 24, 2011

തിഹാര്‍

തിഹാര്‍ 
രണ്ടു ഇന്ത്യാക്കാര്‍ രാഷ്ട്ര ഭാഷയില്‍ തെറിച്ചു പറയുന്നു 
നെഞ്ചില്‍ വെടിപ്പുക ഉയരുന്ന മഹാനത് കേട്ട് നില്‍ക്കുന്നു 
ചെവിയില്‍ നിന്ന് സ്വാതന്ത്ര്യ സമരവും 
മൂക്കില്‍ നിന്ന്  വന്ദേ മാതരവും
കണ്ണില്‍ നിന്ന് ജാലിയന്‍ വാലാ ബാഗും 
പുറത്തേക്കൊഴുകുന്നു .
അകത്ത്
വെള്ളി ക്കോപ്പയില്‍ കുറുക്കന്മാര്‍ സൂപ്പ് നുണയുന്നു
വാര്‍ത്തകളുടെ വറുതിയിലേക്ക് 
മൊബൈലിന്റെ മുഖം കോര്‍ക്കുന്നു 
കോടി കോടി എന്ന് കേട്ട് 
കാമ കോടി പതിയെ നമിക്കുന്നു 
പത്രോസുമാര്‍ വശങ്ങളില്‍ പാറാവ്‌ നില്‍ക്കുന്നു 
തിഹാരില്‍ ഇപ്പോള്‍ 
കവിതകള്‍ കള്ളങ്ങളെ പ്രസവിക്കുന്നു 
ജനിച്ചയുടന്‍ വലുതാവുന്ന അല്‍ഭുത ക്കുഞ്ഞുങ്ങള്‍ !
തിഹാര്‍ 
രാത്രിയില്‍ ആത്മ കഥയെഴുതുന്നു 
അവള്‍ക്കിപ്പോള്‍ ജയിലിന്‍റെ ശരീരമല്ല 
അനേകം അറകള്‍ ഉള്ള പ്രപഞ്ചത്തില്‍ 
അവള്‍ 
ആര്‍ക്കും വേണ്ടാത്ത ഒച്ചുകളെ ചുമക്കുന്നു .



Monday, November 21, 2011

സഭാചാരം

അമ്പല മുറ്റത്തെ  അന്തി പ്രണയത്തിന്‍റെ കണ്ണില്‍
മുളക്  പൊടി എറിഞ്ഞ്
സദാചാര വിദഗ്ദ്ധന്‍
ആള്‍ സ്വാധീനം നേടി
പള്ളി ക്കുരിശിനു മറവില്‍
പ്രാവുകള്‍ക്ക് തീറ്റ കൊടുത്തു കൊണ്ടിരുന്ന
ഒരാണിനേം പെണ്ണിനേം
തീ കൊടുത്തു കളിച്ചാണ്
സദാചാരത്തിന്‍ രണ്ടാമൂഴക്കാര്‍
കയ്യടി നേടിയത്
മുഖം മറച്ചിട്ടും മനം മറക്കാനാകാത്തോള്‍ക്ക്
മുല്ലപ്പടര്‍പ്പില്‍ നിന്നൊരു മുത്തം
അടര്‍ത്തി നല്‍കവേ   വീണ്ടും
സദാചാര ത്തപ്പന്മാര്‍ സട കുടഞ്ഞു  .
സദാ ചാരക്കാര്‍ സഭാചാരക്കാര്‍ ആയപ്പോള്‍
സദാ ............ചാരം മാത്രം
അമ്മമാരില്‍ ഭയം ചെറു കിളികളാകുന്നു.
കൂട് തുറന്നു വച്ചിട്ടും അവ പറന്നു പോകുന്നില്ല.
ചിറകും ചുണ്ടും  കാട്ടി  നേര്‍ക്ക്‌ നേര്‍
വളര്‍ന്നു വലുതാകുന്നു
മക്കളോടൊപ്പം അകത്തേക്കും പുറത്തേക്കും പോകുന്നു .

 മക്കള്‍ക്കൊപ്പം കിളികളെയും തടവിലാക്കി
അമ്മമാര്‍ വീട് പുലര്‍ത്തുന്നു .
അസ്ഥി വാരമില്ലാത്ത വീട് ...

 ആള്‍ പ്പാര്‍പ്പില്ലാത്ത ലോകം .....
ചോര്‍ന്നൊലിക്കുന്ന ഒരു സദാചാരപ്പുര !.







Sunday, November 20, 2011

വരം

 ഇരുള്‍ മുറിച്ചു കടക്കാന്‍ എനിക്ക്
വെളിച്ചത്തിന്‍റെ വാതിലുകള്‍ വേണമായിരുന്നു
മഴയുടെ തെരുപ്പാട്ട് കേള്‍ക്കാതിരിക്കാന്‍
പുലരിയുടെ ഭൂപാളം വേണമായിരുന്നു
വെയില്‍ മുനകളില്‍ മുറിയാതിരിക്കാന്‍
വസന്തങ്ങളുടെ നിഴല്‍ വേണമായിരുന്നു
രാ ഭൂതങ്ങളുടെ തുടല്‍ക്കെട്ടു മുറുക്കുവാന്‍
തിരകളുടെ ഹൃദയ രാഗം വേണമായിരുന്നു
കടലിന്‍റെ ആവനാഴിയില്‍ നിന്നും
ജല കണങ്ങളായി അവനെന്നെ  തൊടുമ്പോള്‍
 സ്വപ്നങ്ങളുടെ ഒരു മാന്ത്രികപ്പുതപ്പ്!
ചോദിക്കുന്നതെല്ലാം തന്നു കൊണ്ടേയിരുന്നു
പിന്നെ
തൊടുന്നതെല്ലാം പുലരി
മായാത്ത തെല്ലാം സന്ധ്യ
ഒരേ ഭാരങ്ങളാല്‍ നെയ്തു  നീര്‍ത്തവ .

Monday, November 7, 2011

ആയിര വല്ലി

കുഞ്ഞുന്നാളില്‍ ഉറക്കം കൊത്തിയെടുക്കുവോളം 
വടക്കേ തിണ്ണയില്‍ നിന്ന് കണ്ണുകളെ ചൂണ്ടിക്കൊണ്ട് പോകാന്‍ 
ഒരു കാഴ്ചയുണ്ടായിരുന്നു .
ആയിര വല്ലി  ക്കുന്നില്‍ നിന്ന് മാടനും മറുതയും 
ചങ്ങലകളാല്‍ പരസ്പരം ബന്ധിച്ചു 
കുന്നിറങ്ങുന്ന കാഴ്ച 
 രാചെന്നിട്ടും കള്ള ഉറക്കം നടിക്കുന്ന കുട്ട്യോളെ 
രണ്ടാളും കൂടി താങ്ങിക്കൊണ്ടോകുമെന്നു അമ്മുമ്മ.
പേടി ക്കനം കുറഞ്ഞ പ്പോഴേക്കും വയസ്സ് വലുതായിരുന്നു 
കുന്നിന്‍റെ മുടിക്കെട്ടിനകത്ത് നങ്ങേലിയുടെ ഉണ്ണീം 
പിന്നെ പൂവു തേടി പ്പോയോരും ഉണ്ടാവുമെന്ന് അപ്പോള്‍ നിനച്ചു 
സന്ധ്യ  കൊളുത്തി വച്ചപോലെ  കുന്നിന്‍ നെറുകയില്‍
ഒറ്റത്തിരി വയ്ക്കാന്‍ ആരും പറഞ്ഞിട്ടല്ല  !
ചില്ല വച്ച തെക്കന്‍ കാറ്റ് ഒപ്പം കൂടിയത് അറിയാഞ്ഞല്ല!
ആയിര വല്ലി ആകാശ ത്തോളം വലുതായി നിന്നത് 
ഇതൊക്കെ കാണാനും കൂടിയാണെന്ന് 
നോവലില്‍  ഒരാള്‍ എഴുതി വച്ച് കുന്നിറങ്ങി   .
ദേശക്കാരുടെ നോവിലും നിനവിലും 
അവള്‍ ആള്‍ സാന്നിധ്യമായി വളര്‍ന്നതങ്ങനെ.
പ്രാക്കിലും ചാക്കാലയിലും സംബന്ധത്ത്തിലും 
ആളുകള്‍ അവളെ പുലയാട്ടും .....
വഴിമുടക്കിയെന്നു .....കൊഞ്ഞനം കുത്തും 
അതാവും 
അവള്‍ ആരോടും ഒന്നും പറയാതെ 
റബ്ബര്‍  മണങ്ങള്‍ ക്കൊപ്പം നാട് വിടാന്‍ തീരു മാനിച്ചത് 
അവളുടെ പള്ളയില്‍ ക്കൂടി റോഡുകള്‍ പുറത്ത് ചാടുമ്പോള്‍ 
കയ്യിലൊരു ഒറ്റ ത്തിരിയുമായി ഒരേ നില്പാണ് ..
മറി കടന്നു പോകാന്‍ മടിക്കുന്ന സന്ധ്യ  .          
കൊളുത്തി  ക്കാട്ടാന്‍  ആ പാദങ്ങലെങ്കിലും ബാക്കിയായാലോ ..
.



Sunday, October 30, 2011

ബ്യുട്ടി പാര്‍ലര്‍

മണങ്ങളാല്‍ ഉഴിഞ്ഞുഴിഞ്ഞു 
നിറം മാറിപ്പോയ ഒരു ബ്യുട്ടി പാര്‍ലര്‍ .
കറുത്ത പകലുകളെ വെളുക്കാന്‍ തേച്ചും 
മുടിഞ്ഞ ചിരികളില്‍ ചായമിട്ടും
കുരുങ്ങിപ്പോയ സ്വപ്നങ്ങളെ നനച്ചു നിവര്‍ത്തിയും ------
കണ്ണാടി നോക്കാത്ത ഒരുവള്‍ പണി യൊടുക്കുന്നു.
മുഖക്കുരുവിന്‍  അലോസര മക റ്റാന്‍
ഉര ഞ്ഞു തീര്‍ന്ന  ഓറഞ്ചുകള്‍കാണുമ്പോള്‍ 
അതിന്‍റെ മഞ്ഞയിലേക്ക് വിരല്‍ ചൂണ്ടുന്ന 
മകളുടെ  കൊതിക്കരച്ചില്‍ 
നെഞ്ചിലൊരു മുള്ള് കുത്തിക്കും .
അതിനാല്‍ 
ആപ്പിള്‍ത്തുടിപ്പുകള്‍ തുണി സഞ്ചിയില്‍ തൂങ്ങി 
കൂടെ പ്പോരുമ്പോള്‍
വേണ്ടെന്നു പറയില്ല .
മരണത്തിന്‍ മുഖം മിനുക്കിയും 
വധുവിന്‍റെ കണ്‍ പീലികളെ നൃത്തമാടിച്ചും
വിവശയാകുമ്പോള്‍
അവള്‍ ഉള്ളിലൊരു വീട് പണിയും .
പൂന്തോപ്പുകള്‍ തകര മേല്‍ ക്കൂര യിലേക്ക് 
തകര്‍ന്നു വീഴുന്ന ഒരു വീട് .
അങ്ങനെ 
ഒരു യുവതിയുടെ എല്ലാ ജീവിതത്തിലേക്കും 
ബ്യുട്ടി പാര്‍ലര്‍ കൈ കടത്താറുണ്ട്.



Tuesday, October 25, 2011

വര

ചോരയില്‍ തീ കൊണ്ടെഴുതിയവനായിരുന്നു  
ഞരമ്പുകളില്‍ ലഹരിയെ തടവിലിട്ടിരുന്നവനും.
ഉള്ളില്‍ കടലിടിച്ചു നില്‍ക്കുമ്പോഴൊക്കെ 
കവിതയില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു 
വഴിയരികില്‍ കമിഴ്ന്നു കിടക്കുമ്പോള്‍ 
നെഞ്ചില്‍ സൂര്യനെ അണച്ചു 
ഉള്‍ ചൂടില്‍ നേര്  പൊള്ളുന്ന തറിയുന്ന
എതെങ്കിലു മൊരുവന്‍ നോവിന്‍റെ
കോര്‍മ്പ  പുറത്തെടുക്കും .
മണവുംമരുന്നും ഉരച്ചുരച്ചു
ആഴ്ച ക്കൂടാരങ്ങളില്‍ അത്താഴവും ആഴവും ........
നിമിഷങ്ങളുടെ പിഞ്ഞാണം മുട്ടി 
വാക്കുകളുടെ പട്ടത്തെ പറത്തുമ്പോള്‍
എതെങ്കിലു മൊരുവള്‍ അരക്കെട്ടില്‍ നിന്ന് 
ആവലാതികളെ കെട്ടഴിച്ചു വിടുന്നുണ്ടാകും .
നിലാ ക്കൂണ്കളെ  പുഴുങ്ങി ത്തരാന്‍ 
ആകാശ ത്തിന്‍റെ കുട്ടികള്‍ വാശിക്കരച്ചില്‍ കരയും 
പെങ്ങളിലയോടു കടം വാങ്ങി അവര്‍ക്കൊരു മഴ മധുരം 
രക്തത്തിലെ ഉപ്പില്‍ നിന്ന്  എല്ലാവര്‍ക്കുമായി 
ഉന്മാദത്തിന്റെ ഊറ്റം ..
നമുക്കവനെ അയ്യപ്പനെന്നു വിളിക്കാം 
മരിച്ചിട്ടില്ലാത്തതിനാല്‍ ഉയിര്‍പ്പില്ലാത്തവന്‍ 
ജീവന്‍റെ പച്ചയെ മരങ്ങള്‍ക്ക് വീതിച്ചവന്‍...
കൂട്ടുറക്കത്തിനൊരു  കട്ടില്‍ പണിഞ്ഞ്
അവനെ മാനിക്കുക.
മനസ്സിന്റെ വേരുകളില്‍  ജലച്ചായ ത്താല്‍  
അവന്‍ വരയ്ക്കുന്നതെല്ലാം 
ഇലകളില്‍ പടരുമെന്നുള്ളത് കൊണ്ട് .............


...



Tuesday, October 18, 2011

സങ്കടം

സങ്കടം
പുരികം ഷേപ്പ് ചെയ്ത്
ചുണ്ടുകള്‍ തുടുപ്പി ച്ച്
കണ്ണുകളില്‍ ചിരിയുടെ കരച്ചില്‍ തുളുമ്പിച്ച്
കൈലേസില്‍ കള്ളം പൊതിഞ്ഞ്
വെളിച്ചത്തില്‍
വികസിച്ചു നിന്നു.
സങ്കടം
കീ റത്തുണി ചുറ്റി
നിലവിളികളെ പുണര്‍ന്ന്
ഓര്‍മ്മകളെ മാന്തി മുറിച്ച്
വാക്കുകളായി നിലം പറ്റി
വെളിച്ചത്തില്‍
ചുരുണ്ട് കിടന്നു
രണ്ടും മരണമായിരുന്നു !
രണ്ടും പൊതു ദര്‍ശനത്തിനു വച്ചിരുന്നു!

Sunday, October 16, 2011

ജാലകം .

നിലാവിനെ ചുമലിലെടുക്കുകയായിരുന്നു ആകാശം .
ഭൂമിയുടെ ഇതളുകളില്‍ 
ഇണകളുടെ തയാറെടുപ്പില്‍ 
ഏറ്റവും പ്രണയാര്‍ദ്രമായ  ശവകുടീരങ്ങളില്‍ 
ദൂരവും തീരവും അറിയാത്ത സമുദ്രങ്ങളില്‍ 
കുഞ്ഞുങ്ങളുടെ കഥകളില്‍ 
ജലത്താല്‍ പൊള്ളിയ തൊണ്ടകളില്‍ 
ഒരു ഉറവയുടെ സ്വകാര്യതയില്‍ 
ഊര്‍ന്നിറങ്ങാന്‍ കൊതിച്ചപ്പോഴൊക്കെ 
ശാസിച്ചു ശ മിപ്പിക്കുകയായിരുന്നു  ആകാശം .
എന്നിട്ടും നിലാവ് പതറി വീഴുന്നു ......
ആകാശ ത്തിന്‍ നെഞ്ചിലെ ആരും കാണാത്ത --
ഒരു മേഘ പ്പഴുതിലൂടെ .....-

 . x

Sunday, October 9, 2011

ഉടമ്പടി

 എനിക്ക് 
മഞ്ഞു കനക്കുന്ന പര്‍വതങ്ങളിലെക്കും 
തിരകള്‍  നാ ളങ്ങളാകുന്ന കടലുകളിലേക്കും
യാത്ര പോകണമായിരുന്നു
അവന്‍റെ കൈകളില്‍ മയങ്ങി 
അതിരാവിലെ 
മുന്തിരിപ്പാടങ്ങളില്‍ ഉറക്കമുണ രണ മായിരുന്നു 
മെഴുതിരി വെളിച്ചത്തില്‍ 
സ്നേഹ ഗീതങ്ങളൊക്കെയും 
പാടി ത്തീര്‍ക്കണ മായിരുന്നു 
രാവില്‍ 
നക്ഷ്ത്രങ്ങളോട് മത്സരിച്ച്
ആകാശ ത്തെ കടം കൊള്ള ണ മായിരുന്നു
ഒടുവില്‍
 കിളികള്‍ ഒഴിഞ്ഞ ഒരു കൂട്
സന്ധ്യയുടെ ചില്ലയില്‍ ആരാണ്
കൊളുത്തിയിട്ടിരുന്നത്?
അവിടെ
അവന്‍റെ വാക്കുകളുടെയും  സ്വപ്നങ്ങളുടെയും
കമ്പിളി പ്പുതപ്പിനുള്ളില്‍
എന്നേ നിദ്രയാളുകയായിരുന്നു ഞാന്‍ !
സ്വയമറിയാതെ .....
പുലരിയില്‍
കടലായും കവിതയായും
എന്നേ
പിറവിയാളുകയായിരുന്നു ഞാന്‍
ആരുമറിയാതെ !





Saturday, October 1, 2011

പറഞ്ഞതൊന്നും മറന്നേക്കരുത് .


ആയതിനാല്‍ 
പ്രാര്‍ഥനയുടെ ചുമടുകള്‍ 
ഇവിടെ ആരും ഇറക്കി വയ്ക്കരുത് 
കരച്ചിലുകളുടെ കള്ളങ്ങളെ 
രീത്തുകള്‍ കൊണ്ട് അലങ്കരിക്കരുത് 
വെളിച്ചത്തും ഇരുട്ടത്തും ചെയ്തതിനെക്കുറിച്ച് 
അടക്കം പറയരുത് 
സൗഹൃദം ഭാവിച്ചിരുന്ന ശത്രുക്കള്‍ക്ക്
കസേര നല്‍കരുത് 
ശത്രുക്കള്‍ മടിച്ചു മടിച്ചു കടന്നു വന്നാല്‍ 
അവര്‍ക്ക് ഇരിപ്പിടം നല്‍കിയും കുടിക്കാന്‍ കൊടുത്തും സ്നേഹം കാ ട്ടാം
ഓര്‍ത്തു വച്ചോണം.
ഇതൊക്കെ കണ്ടും കേട്ടും ചത്തു കിടക്കുന്നോരെ 
പരസ്യമായി അപമാനിക്കാതിരിക്കാന്‍ . 
ആയതിനാല്‍ .
മരണാ നന്തര കസര്‍ത്തുകള്‍ ഒഴിവാക്കി ത്തരിക 
ജീവിതം കോരിയെടുക്കുന്ന ഒരു കവിത 
ചുണ്ടില്‍ ചേര്‍ത്ത് തരിക...
കണ്ണുകളുടെ വെളിച്ചത്തെ നുള്ളിയെടുത്ത് 
വേണ്ടുന്നവര്‍ക്ക് കൊടുക്കുക 
ഇനി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുവര്‍ക്കായി 
ഭൂമിലോകം വേണമെന്നുള്ളതിനാല്‍ ..
ഓര്‍മ്മയുടെ പരിസ്ഥിതി ബോര്‍ഡ്‌ എവിടെയെങ്കിലും  നാട്ടിപ്പോകുക ...
ഇത്രേയുള്ളൂ ...വാക്കിന്‍റെ ..............


Wednesday, September 28, 2011

സംസ്കരണം

വിളപ്പില്‍ ശാല.കുരീപ്പുഴ .വടവാതൂര്‍ 
മഹാജനങ്ങളെ .........
കവിത കുറിക്കാന്‍ തോന്നുന്നേരം 
ഞാന്‍  കത്തി രാകുന്നു 
എന്തെന്നാല്‍ .നിങ്ങളോട് പറയാനുള്ളതെല്ലാം ...
അവരുടെ ഹൃദയത്തില്‍ വരഞ്ഞിടാനുള്ളതാണ്
കുഞ്ഞുങ്ങളും പെണ്ണുങ്ങളും 
കുസൃതി പറയാത്തിടങ്ങള്‍
കല്യാണവും കളി ചിരിയും 
കയറി വരാന്‍  മടിക്കുമിടങ്ങള്‍ 
 ഉറക്കത്തിന്‍ രാവ് എപ്പോഴും ചൊറിഞ്ഞു പൊട്ടുന്നു 
സ്വപ്നങ്ങളില്‍ പ്ലാസ്ടിക് മണക്കുന്നു 
കുടിവെള്ളത്തില്‍  ചോരത്തുളുംപലുകള്‍ .
കോപ്പയില്‍ പുഴുക്കളുടെ നൃത്തം 
കിണറുകളില്‍ കുരുതിയുടെ കളം
ശ്വാസ കോശങ്ങളില്‍ എക്സ് റേ ഫിലിമുകള്‍ കണ്ണ് തുട യ്ക്കുന്നു   
ഒരു കുഞ്ഞിപ്പൂവ് അമ്മയ്ക്കുള്ളിലേക്ക് 
പേടിച്ച് ഒളിക്കുന്നു
ചൂളകള്‍  കാസ രോഗികളെ ചുമക്കുമ്പോള്‍ 
ഇനിയുമെന്തിനാണ് നിങ്ങള്‍ കാത്തിരിക്കുന്നത് ?
ഉള്ളു പൊള്ളയായ ഭരണ വര്‍ഗം 
നിങ്ങള്‍ക്കായി മരണ മണി മുഴക്കുമ്പോള്‍ 
അമാന്ത മെന്തിനു ?
ചവറു കൂനകളായി 
 ഭാവി  കത്തിച്ചു കളയുന്നതെന്തിനു ?
മൂന്നാം ലോക രാജ്യ പൌരന്‍മാരെ
നീറോമാര്‍  നിങ്ങള്‍ക്കായി വീണ മീട്ടുന്നു 
കൊലയാളികളുടെ അറിയിപ്പ് .........!
വേസ്റ്റു....കള്‍ക്കായുള്ള  ശാന്തി ഗീതം !
ആയതിനാല്‍ 
കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചു പുറത്തേക്ക് വരിക 
പ്രതിരോധ പ്പുഴകള്‍ തിളച്ചു മറിയുന്നു 
ഒന്നല്ല ..ഒരായിരം പുഴകള്‍ ......നിങ്ങള്‍ക്കായ്‌ .

 .


 


 .

Friday, September 16, 2011

പ്രവാഹം

വനം അരുമയായാണ് എന്നെ സ്വീകരിച്ചത്  
കൈക്കുടന്നയില്‍ പൂക്കള്‍ കുടഞ്ഞും  
കാല്‍ ത്തളകളില്‍  കാറ്റായി ത്തഴുകിയും 
കാതുകളില്‍ മുളമ്പാട്ടായി ഈണമിട്ടും
ചുണ്ടുകളില്‍ സുഗന്ധങ്ങളാല്‍ ചുംബിച്ചും 
ശലഭ മായി  വനം എന്നെ ചുറ്റിപ്പറന്നു 
അപ്പോഴൊക്കെയും 
പ്രണയ മറിയുക യായിരുന്നു ഞാന്‍ 
അരുവി ത്തെളിച്ചം പോലെ ....
സ്വസ്ഥമായി അലയുന്ന അവന്‍റെ കണ്ണുകള്‍ 
കരിമ്പച്ച ത്ത ണലുകളില്‍ അവന്‍റെ കുതിപ്പ് ....
വന്‍ മരം പോലെ എന്നില്‍ അവന്‍റെ വാക്കുകളുടെ കുടിയേറ്റം...
മടങ്ങുമ്പോള്‍ ............
പ്രണയത്തിന്‍റെ ചാവേറായി ക്കഴിഞ്ഞിരുന്നു ഞാന്‍ .


Sunday, September 4, 2011

തുടക്കം

അന്നേരം
മലനിരകളില്‍ കാറ്റ് വാതു വച്ചു 
ഇലത്തടത്തില്‍ മഞ്ഞ് പൂമ്പാറ്റയെ വരഞ്ഞു 
മേഘങ്ങള്‍ മഴയെ വരിഞ്ഞു കെട്ടി 
വരാന്‍ പോകുന്നതെല്ലാം പുഴ വിളിച്ചു പറഞ്ഞു 
ചങ്ങല മരങ്ങള്‍ സ്നേഹത്തിന്‍  ഭ്രാന്തുലച്ചു .
ചുരം കയറിക്കയറിഎത്തിയ  പ്രണയം
ചോദ്യങ്ങളും ഉത്തരങ്ങളും 
എഴുതിയും മായ്ച്ചും 
പ്രകാശ  വേഗങ്ങളായി
തമ്മില്‍ ജീവിക്കാന്‍ തുടങ്ങി .
മഴയുടെ കിളികള്‍ ആകാശം  കൊത്തി വരുന്നേരം 
ഭൂമിയില്‍  അവരുടെ 
വാക്കുകളും സ്വപ്നങ്ങളും ജീവിതം കോര്‍ത്തിരുന്നു 





Saturday, August 13, 2011

ഉത്തരം

കടല്‍ത്തീരം തിരകളുടെ ചങ്ങാത്തത്തില്‍
കവിത മെനയുകയായിരുന്നു 
കാറ്റ്  കവിതയെ  കൈകളിലൊതുക്കി 
പ്രണയികളുടെ നെഞ്ഞിലേക്ക് കറക്കിക്കുത്തി .
സമയത്തിന്‍റെ രഥത്തില്‍ വാക്കുകള്‍ ലോഹത്തൊപ്പി അണിഞ്ഞു 
പ്രാണ സങ്കടങ്ങള്‍ക്ക് അവളുടെ മുഖമെന്നു  അവന്‍ .........
ഹൃദയ വേഗങ്ങളില്‍ അവന്‍ മാത്രമെന്ന് അവള്‍ ....
നക്ഷത്രങ്ങള്‍ക്ക് ചിറകുകള്‍ വച്ചുണ രുന്നത്  അവര്‍ കണ്ടു
മാലാഖ മാരില്ലാത്ത  കാലത്തിലേക്ക് അവ പറന്നു പോയി 
ദൈവം   അവയോടു  ഭൂമിയുടെ അടയാളം ചോദിച്ചു
നക്ഷത്രങ്ങളുടെ കാഴ്ച........
 അവനോടും അവളോടും മാത്രം  കടപ്പെട്ടിരുന്നു .




Friday, August 5, 2011

യുദ്ധ വിരുദ്ധം

പള്ളിക്കൂടത്തില്‍ നിന്ന് മടങ്ങുകയായിരുന്നു അവള്‍ 
അരപ്പാവാട നിറയെ ക്രയോണ്‍ നിറങ്ങള്‍..
വര്‍ണ്ണ ക്കടലാസില്‍ അവള്‍   വരച്ചെടുത്ത തത്തമ്മ 
പുസ്തക സഞ്ചിയില്‍ നിന്ന് പറന്നു പോകാന്‍ 
പുറത്തേക്ക് ചുണ്ട് നീട്ടി .
അവളുടെ കൈ നിറയെ സടാക്കോ കൊക്കുകള്‍ 
കണ്ണില്‍ ആന്‍ ഫ്രാങ്കിന്‍റെ സ്നേഹക്കുറിപ്പ്...
അവള്‍ വീട്ടിലെത്താന്‍ തിടുക്കം കാട്ടുകയായിരുന്നു ...
.......................................................................................
പുലരിയില്‍ ...........
ഉടച്ച   പെന്‍സില്‍ പോലെ 
ഞെരിച്ച മഷി ത്തണ്ട് പോലെ 
പഴയ ബിംബ കല്‍പ്പനകളില്‍ 
അവള്‍ വെറുങ്ങലിച്ചു കിടന്നു .
ക്രയോണ്‍ നിറങ്ങളില്‍ ചാലിച്ച്  ചോരത്തുള്ളികള്‍ 
പാവാടയുടെ നിറത്തെ കത്തിച്ചു .
അവള്‍ക്കരികില്‍ സമൂഹവും മരിച്ചു കിടന്നു ...
.ഏതു യുദ്ധ ത്തിലാണ് തുടക്കത്തിലേ 
അവള്‍ .തോറ്റു പോയത്?


യാത്ര

മഞ്ഞു നിലങ്ങളില്‍ പൂവ് വിരിയുമെന്നും 
അതിനു ഹൃദയാകൃതിയും 
ചോരയുടെ നിറവും 
സ്നേഹത്തിന്‍റെ സുഗന്ധവു മായിരിക്കുമെന്നും 
അവനെന്നോട് പറഞ്ഞു 
കണ്ണുകളില്‍ ഞാന്‍ അവിശ്വാസത്തിന്‍ രേഖ പടര്‍ത്തിയപ്പോള്‍
ഉള്ളം കയ്യില്‍ എന്നെയുമെടുത്ത് 
അവന്‍ പ്രണയ നിലങ്ങള്‍ക്ക്‌ മീതെ പറന്നു 
ഭയാനകമായ ദൂരം പിന്നിട്ട്‌
ഞങ്ങള്‍ എത്തുമ്പോഴേക്കും 
മഞ്ഞു പാളികളില്‍ ഒരു കുഞ്ഞുപൂവ് 
തുടുക്കുകയായിരുന്നു 
ഞാനതിന്‍ നെഞ്ഞിലേക്ക് കാതുകള്‍ ചേര്‍ത്തു
ഹോ !അവന്‍റെ ഹൃദയത്തിന്‍റെ അതെ മിടിപ്പ് ....

Thursday, July 28, 2011

അമൃതം

കൊക്ക് പിളര്‍ത്തി 
ആകാശ ത്തെയ്ക്ക് നോട്ടമെറിഞ്ഞ്‌
കിടക്കുമ്പോള്‍ 
മലര്‍ന്നു പോയ ചിറകിനും 
കുഴഞ്ഞ കാലുകള്‍ക്കും
 മേഘത്തിന്‍ കനിവ് 
മഴയെന്നോ കണ്ണീരെന്നോ വിളിക്കാം 
ജീവിതം മടക്കി ത്തന്നതിനാല്‍ 
അമൃതെന്നും .....

Sunday, July 24, 2011

ദിനാന്തം .

രാവിലെപ്പോഴോ 
വിടര്‍ന്നു മലര്‍ന്ന 
ഒരു പൂവ് പോലെ 
ഞാന്‍ 
എല്ലാ പുലരിയിലും അവന്റേതായി..
ഇരുളിന്‍റെ നിഴലോ 
വെളിച്ചത്തിന്‍ പാപമോ 
ഞങ്ങളെ സ്പര്‍ ശിചില്ല ..
നെറുകയില്‍ ചുംബനങ്ങളുടെ 
 ചിത്ര ശ ലഭങ്ങള്‍ക്ക്   അമരത്വം 
വിരലുകളില്‍ ഉടലഴിവുകളുടെ
തിരപ്പാടുകള്‍ക്ക് ഉന്മാദം 
നിങ്ങള്‍ക്ക റിയാത്ത തൊന്നും ഞാന്‍ 
പകര്‍ന്നില്ലെന്നു സ്വപ്‌നങ്ങള്‍ ...........
സന്ധ്യകളുടെ  സംഗ മങ്ങള്‍ക്ക്‌ 
മയില്‍ പ്പീലികളുടെ നിറക്കൂട്ട്‌ 
......

Saturday, July 23, 2011

സഹനം

നക്ഷത്രങ്ങളുടെ  പൊട്ടിയ കണ്ണാടിയില്‍ 
രാത്രിയുടെ   മുഖം നോക്കല്‍ ....
കാണാതെ പോയതത്രയും 
എനിക്ക് നിന്നോടുള്ള പ്രണയമെന്നു ആരോ...........
മുറിവുകളുടെ വാക്കടയാളങ്ങള്‍ 
പ്രണയ പുസ്തകം തുറന്നു വയ്ക്കുമ്പോള്‍ 
സഹനത്തിന്റെ സുവിശേഷം  പോലെ
 ജാതിയും മതവുമില്ലാത്ത അതെ വാക്ക് ..
സ്നേഹം .......


എല്ലാവരും ചോദിക്കുന്നു ഇത് പ്രണയ കവിതകളുടെ ബ്ലോഗ്‌ ആണോ എന്ന് ....അതെ ...പ്രണയത്തില്‍ ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നോര്‍ക്ക് .മാത്രമുള്ളത് ...തൊലി ഭേദിച്ച് എല്ലില്‍ തൊടുന്ന പ്രണയം സത്യമായും അനുഭവിക്കുന്നോര്‍ക്ക്  മാത്രമുള്ളത് . .....
..തലച്ചോര്‍ ചിതറിച്ചു മരിച്ചു വീഴാന്‍ മാത്രം പ്രണയം   കാത്തു വയ്ക്കുന്നോര്‍ക്കുള്ളത്  . ... .ആരോ ചോദിച്ചു.....നീയും ഞാനും മാത്രമാണോ വിഷയമെന്ന് .അതും സത്യം .....സന്ധ്യകളുടെ ആഴങ്ങളില്‍ ......അലിഞ്ഞു താഴുമ്പോള്‍.അപാരമായ.മൌനങ്ങളില്‍ ...ഉടഞ്ഞു വീഴുമ്പോള്‍.......ഞാന്‍ അനുഭവിച്ചതത്രയും പ്രണയം ...അതാണ്‌ എന്റെ ഊര്‍ജം...കണി ക്കൊന്നയായും  തെരുവിലെ നിലവിളിയായും .ഓരോ മനസ്സിലും അത് .പിടച്ചിലുകള്‍  തീര്‍ക്കുമെന്ന്  ആരോ പറഞ്ഞതോര്‍ക്കുന്നു ............... പ്രണയം എന്നില്‍   വിടര്‍ത്തുന്നതെന്തോ . അത് മാത്രമാണ് ഞാന്‍.......അതിനാല്‍ പ്രിയരേ......ഉള്ളില്‍ തോരാത്ത മഴയായി പ്രണയം  ഇപ്പോഴും പെയ്തു  നില്‍ക്കുന്നോര്‍ക്ക് ... കടന്നു പോകാനുള്ള  കരുത്തു നല്‍കുകയാണ്  എന്‍റെ സ്വപ്നങ്ങളുടെ എഴുത്തുകള്‍ .അവ എന്‍റെ പ്രാണനും ജീവിതവുമാകുന്നു.... . 

Saturday, July 2, 2011

കേളി

ആള്‍ വനങ്ങള്‍ക്കിടയിലായിരിക്കുംപോഴൊക്കെ
ഒരേ ഋതുവിന്റെ രണ്ടുനിറങ്ങള്‍  ആകാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു 
സ്വപ്ന സഞ്ചാരങ്ങളില്‍ കൊടുംകാറ്റുകള്‍ രൂപം കൊള്ളുമ്പോള്‍ 
ഇല പൊഴിച്ചും ഇണ പിരിഞ്ഞും ഞങ്ങള്‍ തളര്‍ന്നു 
എരിവേനല്‍ പുറപ്പാടി നെത്തുംപോള്‍
ഞങ്ങളുടെ ഹൃദയത്തില്‍ ഒരു സിഗ്നല്‍ നോവാറുണ്ട്.
ചിലപ്പോള്‍ 
 നിറങ്ങള്‍ കലര്‍ന്ന് പോയെന്നും പറഞ്ഞാണ് 
ആള്‍ വനങ്ങളില്‍ കാട്ടു തീ യാളുക...
ഒരു കടലൊന്നായി വനപ്പച്ചയില്‍ പെയ്തു വീഴവേ....
തിരകളായി ഞങ്ങള്‍ രൂപം മാറുന്നു .
കാവല്‍ മാടങ്ങളില്‍ പ്രണയാതുരമായകടല്‍  വെളിച്ചം ....
ആള്‍ വനങ്ങളില്‍ അസ്വസ്ഥതയുടെ കാല്‍പ്പെരുമാറ്റം 
 എല്ലാറ്റിനെയും കീഴടക്കി 
ഒരേ ഋതുവില്‍ ഒരേ നിറമായി 
കടല്‍ സന്ധ്യകളുടെ മനോധര്‍മ്മം ....
 


Saturday, June 18, 2011

കുട്ടികള്‍ മനുഷ്യരോട് പറഞ്ഞത്

ക്ലാസ് മുറികള്‍ 
തടവുമുറിയുടെ  ഓര്‍മ്മക്കെടുതികളില്‍ നിന്നും 
വിടുതി നേടിയ വസന്തങ്ങള്‍ ....
സഹനങ്ങളുടെ  ചോര പുരണ്ട  ബെഞ്ചുകളും 
കറുത്തു പോയ ഹൃദയത്തില്‍ 
വെള്ള വരകളുടെ സമൃദ്ധി തേടുന്ന ബോര്‍ഡും 
തലമുറകളുടെ  തല ചതച്ചു തളര്‍ന്ന ചൂരല്‍ തിമിറും.....
മായ്ച്ചു മായ്ച്ചു കോലം കെട്ട പഴന്തുണിയും.....
പഴയ  സാമ്രാജ്യത്തിന്‍റെ മെലിഞ്ഞ മുദ്രകള്‍.
 കുട്ടികള്‍ 
നമ്പരിട്ട കുപ്പായങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവര്‍ .........
ചിന്തകളുടെ ചങ്ങല ക്കെട്ടഴിഞ്ഞു
പുസ്തകങ്ങളില്‍ നൃത്തം വയ്ക്കുന്നു.
ഏകാധിപതിയുടെ കസേര  പരുക്കന്‍ മഴയില്‍ 
പനിച്ചു വിറയ്ക്കുന്നു....
ഒരിടി മിന്നല്‍ ഭൂമിയില്‍ പൊട്ടി മുളക്കും പോലെ
സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച 
മനുഷ്യ രാശി യ്ക്കൊപ്പം 
 പഠന മുറിയുടെ കുതിപ്പ് ....... 









Monday, June 6, 2011

ഒരേ മഴക്കുടക്കീഴില്‍ 
വാനവില്ലിന്‍ തുണ്ടുകളായി ..................
എത്രനേരം നമ്മള്‍ ...................
വട്ടം ചുറ്റിക്കാന്‍ കാറ്റും
വാരിയെടുക്കാന്‍ മേഘവും ....
...............നമുക്ക് നനഞ്ഞു കുതിരാതെ കാക്കണ മായിരുന്നു 
ആ മയില്‍പ്പീലിയെ .............
കണ്ണുകളിലെ ജലാശ യങ്ങളില്‍ നിന്ന് 
ഗാന്ധ കാമന കളുടെ താമരകള്‍ വിടര്‍ന്നു 
രസനയുടെ രസാനുഭൂതികളിലൂടെ 
ദിക്കുകള്‍ക്കും മതിഭ്രമം 
ആദി നാദത്തില്‍ പ്രാണ മുഴക്കം 
സ്പര്‍ശമാത്രകളില്‍ ..........നമ്മളന്നു എല്ലാം മറന്ന പോലെ ......
മഴയുടെ  തിര പ്പെയ്ത്ത് .....
പ്രണയ മയില്‍ പ്പീലി യില്‍..... ഒരു മണ്‍സൂണ്‍ ബിംബം ........
.

Friday, June 3, 2011

സുഹൃത്തുക്കളെ...മഴയെ പ്രണയിച്ചു................മോഡെം കത്തിക്കരിഞ്ഞു ...bsnl  കനിയുന്നില്ല. ഈയുള്ളവളുടെ കവിതകള്‍ക്കായി...ഒരു മനസ്സ് തുടിക്കുന്നുണ്ട്     .അറിയാം ..നിങ്ങളുടെ വായന എന്നിലേക്ക്‌ മടങ്ങി വരുമല്ലോ....നാളെ പുതു കവിത ...നെഞ്ഞത്തലച്ചു മുറ്റത്തു വീണ. മഴ ...എന്ന് തുടങ്ങും ....വായിക്കണേ.....

Saturday, April 23, 2011

ആമയും ആനയും

ആമയും ആനയും .വാഴ നട്ടു..
ഒന്നിച്ചു നിലമൊരുക്കി ;തടമെടുത്ത് ...
അങ്ങനെ യങ്ങനെ ........
രാത്രി ആമയൊരു സ്വപ്നം കണ്ടു ..
ആരുമറിയാതെ വാഴക്കുല വെട്ടുന്ന ആനയെ ...
ആനയും കണ്ടു അതേ സ്വപ്നം 
രണ്ടു പേര്‍ക്കും ഉരിയാട്ടം ഇല്ലാതായി .
ആന വരുന്ന വഴിയില്‍ വാരിക്കുഴി ....
ആമ മിണ്ടിയില്ല 
ആമയ്ക്കു പിന്നില്‍  വേട്ടക്കാരന്‍ ......................
ആന മിണ്ടിയില്ല .
ഒടുവില്‍ ...............
വരിഞ്ഞു കെട്ടി സര്‍ക്കസ് കൂടാരത്തിലേക്കു 
കൊണ്ട് പോകുമ്പോള്‍ 
അവര്‍ കണ്ടു .............
വാഴയ്ക്കതാ ഇലകള്‍ ................
.ഒന്ന് ..രണ്ട്‌........മൂന്ന്‌...

മണ്ണാങ്കട്ടയും കരീലയും

മണ്ണാങ്കട്ടയും കരീലയും ...
നടക്കാനിറങ്ങി .
എന്നെങ്കിലും ഒരു മഴ യോ  കാറ്റോ ഒന്നിച്ചു വന്നാല്‍ 
പരസ്പരം തണല്‍ ആകാമല്ലോ എന്ന് കരുതി .
അപ്പോഴാണ് മണ്ണാങ്കട്ട കുടയുടെ വമ്പന്‍ പരസ്യം കണ്ടത് .
 കരീല നല്ലൊരു മഴക്കോട്ടും വാങ്ങി.
മഴയും കാറ്റും നാണിച്ച് അവരവരുടെ വഴിക്ക് പോയി .
കഥ മന പാഠമാക്കിയ കുട്ടി  പറഞ്ഞു 
മണ്ണാങ്കട്ട അലിഞ്ഞും പോയി 
കരീല പറന്നും പോയി ,
അതു കേട്ട കൂട്ടുകാര്‍ പൊട്ടിച്ചിരിച്ചു .
 

Tuesday, April 12, 2011

രാ.....മദ്ധ്യം

നഗരം ഇത്ര ദയാവായ്പ്പോടെ ഉറങ്ങുന്നത് ഞാന്‍  മുന്‍പ് കണ്ടിട്ടേയില്ല .
ഉറക്കറകളില്‍ നിദ്ര നീലിമയായി പടര്‍ന്നു .
കാവല്‍ മരത്തിന്‍റെ ഇലകളില്‍ നിന്ന് പാതിരാവിന്‍ ഈര്‍പ്പം 
എന്‍റെ കവിളുകളില്‍ ഇറ്റു .
രാത്രിയുടെ പാറാവുകാര്‍ മാത്രം സ്വപ്നങ്ങളോട്‌ കലഹിച്ചു 
കടല്‍ മെല്ലെ ഉണരുകയായിരുന്നു 
നിലാപ്പാലയില്‍  നിരാര്‍ഭാടമായി വെളിച്ചത്തിന്‍റെ നിഴലുകള്‍ നൃത്തമാടി
.തിരകളുടെ വാതില്‍ തുറന്ന് അരൂപികളുടെ ഗായക സംഘം കടന്നു പോയി
ഇരുട്ടിനെ പകുത്തു...വന്മരം  ..
പച്ചില ക്കുടയ്ക്കു താഴെ കണ്ണെത്തിച്ചു ...
കനത്ത തോള്‍ വളകളില്‍  തിടുക്കത്തിന്റെ ഏറ്റുമുട്ടല്‍ ...
മഞ്ഞലകള്‍  ചീന്തും പോലെ  ................എന്‍റെ മുഖപടത്തില്‍ നിന്ന് ..........
ഞാന്‍ തനിയെ വലിച്ചു മാറ്റപ്പെട്ടു .
പുഷ്യ രാഗമുപേക്ഷിച്ച പര്‍വത സമാനമായ മാര്‍വിടത്തില്‍ 
പ്രണയത്തിന്‍റെ അവകാശ മായി  മുരശടി  മുഴങ്ങി 
തളിരിലകളും പൂക്കളുമായി മാത്രം 
 അപ്പോള്‍ എന്നില്‍ നാണം പൂത്തു ..
രാ .മദ്ധ്യം പിളര്‍ന്നു .
അഗ്നി ദേവതകള്‍ വിശുദ്ധ ഗമനത്തിന്‍ ഉലയൂതി .
നിശ്വാസങ്ങളുടെ പതര്‍ച്ചയില്‍ ആകാശ മെരിഞ്ഞു.
ഉന്മാദങ്ങളുടെ നക്ഷത്രപ്പാച്ചിലുകള്‍ മേഘത്തിന്റെ ഉടലഴകില്‍ സന്ധിച്ചു .
ഉധ്ധതനായ  അസുരകാമി......
ഒറ്റക്കയ്യാല്‍ സ്വപ്ന രഥങ്ങളെ പിന്നാക്കം മറിച്ചു.
ഞാന്‍ ക്ഷീണിതയായിക്കഴിഞ്ഞിരുന്നു    അപ്പോള്‍ .
ജനപദത്തിലെ മണ്ണിനുള്ളില്‍ കിളിര്‍ത്തു തുടങ്ങിയവളായി.
വീണ്ടെടുത്തവന്റെ വീരോചിത മുദ്രയായി
മയങ്ങാന്‍ തുടങ്ങിയിരുന്നു.
.ആരുടെതെന്ന് വേര്‍തിരിക്കാനാവാത്ത  വാക്കുകളില്‍
പ്രാണ സഞ്ചരണ ത്തിന്‍  പൊരുള്‍  കിതച്ചു .
 കുയിലിന്‍റെ പതര്‍ച്ചയും 
മയില്‍‌പ്പീലി മനസ്സും...പകുത്തു .
അടക്കം പറഞ്ഞു വന്ന കാറ്റില്‍ 
രാ മധ്യങ്ങളുടെ ...ചിത്ര കഥ .
യുദ്ധ കാഹളങ്ങളില്‍ ഇടനെഞ്ചു പിടച്ചു ഞങ്ങള്‍ ...
യുഗങ്ങളില്ലാതെ ... ദൈവങ്ങളില്ലാതെ .....ഇപ്പോഴും 
നഗ്ന കാമങ്ങളുടെ അകമ്പടിയോടെ 
സ്നേഹത്തെ വിജയിപ്പിച്ചു കൊണ്ടേ യിരിക്കുന്നു.....  ...........

Friday, March 25, 2011

വിശ്വാസം

പ്രിയനേ.................
കടല്‍ത്തീരത്തെ അനേകം കാലടയാളങ്ങളില്‍ നിന്ന് 
നിന്റേതു മാത്രം ഞാന്‍ കണ്ടെടുക്കുന്നത് 
അവയിലെന്റെ ഹൃദയ രക്തം പുരണ്ടിരിക്കുന്നതിനാലാണ് .
വെളിച്ചത്തിന്‍റെ തുഴകളായിഎന്നെ വലയം ചെയ്യുന്ന 
തിരക്കൂട്ടങ്ങളില്‍ നിന്ന് 
നിന്‍റെ വിരലുകളുടെ പ്രകാ ശത്തെ മാത്രം ഞാന്‍  വീണ്ടെടുക്കുന്നത് 
അവയിലെന്റെ പുലരി ഞരമ്പുകള്‍ മിടിക്കുന്നത്‌ കൊണ്ടാണ്
പ്രിയനേ 
രാത്രിയുടെ ഘടികാര മുഴക്കത്തില്‍ നിന്ന് നിന്‍റെ 
പ്രതീക്ഷയുടെ സ്വരം മാത്രം ഞാന്‍ ഏറ്റുവാങ്ങുന്നത് 
അതിലെന്റെ സ്നേഹം  പ്രപഞ്ചമാകുന്നതിനാലാണ്
എല്ലായ്പ്പോഴും .............
തിരമാലകളിലേക്ക് ഊഞ്ഞാലാടിയ നക്ഷത്രത്തെ 
ആകാശ ത്തിനു മടക്കി നല്‍കിയും 
മേഘങ്ങളുടെ മാറ് തുളച്ചു കടന്നു പോയ 
മിന്നല്‍ പിണരിനോട് കലഹിച്ചും 
ഒരു പായ്‌ വഞ്ചിയില്‍ മഴവില്ലിനൊപ്പം  യാത്ര ചെയ്തും
പ്രണയത്തിന്‍റെ പ്രവാചക രായതിനാലാണ്
നമുക്കും ....................
കടലിനു മീതെ നടക്കാനായത് ..



. .
 



Sunday, March 20, 2011

മഴ

 കിടന്ന കിടപ്പില്‍ നിന്ന് പര്‍വതങ്ങള്‍
മലക്കം മറിയുന്നത് പോലെയായിരുന്നു അത് .
കണ്ണുകളിലെ ആലവട്ടങ്ങള്‍  മയിലുകളായി പറന്നകന്നു .
ചുണ്ടുകളില്‍ പൂമ്പാറ്റകള്‍ രാസരൂപമാര്‍ന്നു .
കപ്പല്‍ ചുഴികളില്‍   വിടര്‍ന്നു വരുന്ന നീര്‍ക്കുമിളകള്‍ തേടി
കടലുകളുടെ നാവു വറ്റി വരണ്ടു
പുത്തന്‍ വെയില്‍ ത്തുളകള്‍
വട്ടം വരച്ചെടുത്ത മേലാടകള്‍
തങ്ങളില്‍ കിതച്ചു മത്സരിച്ചു ..
മുഷിഞ്ഞ വിരലടയാളങ്ങള്‍ വിരിയുടെ ---
വിളര്‍ത്ത നെറുകയില്‍ തെറിച്ചു  നിന്നു
കട്ടില്‍ മരത്തില്‍  നിന്ന്‌ തീ ക്കോടാലികള്‍ പുറത്തേക്ക് നീണ്ടു .
അപ്പോഴേക്കും  ആകാശം ഇടിഞ്ഞു താണിരുന്നു .
അരയാലിലകള്‍ നാണത്തില്‍ കുതിര്‍ന്നു  കഴിഞ്ഞിരുന്നു 
 അതിനു ഒരു മഴയുടെയും പേരിട്ടു വിളിക്കാനാകില്ല ..
ഒന്നിച്ചു നനയാനല്ലാതെ .

Friday, March 11, 2011

നിമിഷം

ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത  ബസ്‌ 
..അന്നും  ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു 
പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.
 

Thursday, March 3, 2011

പാവത്തം

ചെത്തിതേക്കാത്ത  വീട് പോലെ അമ്മ .
ഉള്ളലിവുകാട്ടി വെയിലത്രയും 
മുറ്റത്തു ചിക്കി ഉണക്കി .
കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന
നെന്മണി യെ 
ഇടം കയ്യിലും വലം കയ്യിലും കിടത്തി ഉറക്കി .
 പിഞ്ഞിത്തുടങ്ങിയ കള്ളി മുണ്ടില്‍ 
കൈ തുടച്ചോടുന്ന കുഞ്ഞി ക്കാറ്റിനെ
മാവിന്‍ ചില്ലയില്‍ ഊഞ്ഞാലാട്ടി .
അമ്മ ഹജ്ജിനു പോകണമെന്ന് പറഞ്ഞപ്പോഴാണ് 
നിലവിളക്കും മെതിയടിയും 
വീട്ടിനുള്ളില്‍ നിന്നിറങ്ങി പ്പോയത് 
തട്ടമിട്ടു പെരുന്നാള്‍ പ്പിറ പോയപ്പോള്‍ അമ്മ പറഞ്ഞു 
ഇനി എനിക്കൊന്നു കുമ്പസാരിക്കണം 
അങ്ങനെ 
ഒരു മത രഹിത ജീവിതം  പോലെ
ചെത്തിതേക്കാത്ത വീടിനു
ഇപ്പോഴും  ഒരു മുഖമുണ്ട്. 
  

Sunday, February 20, 2011

മുദ്ര

മഴയായും 
മഞ്ഞായും
വെയിലായും 
വന്നു പോയപ്പോഴൊക്കെ 
ഋതു ക്കളുടെ പകര്‍ച്ചയായിരുന്നു.
കൊടുങ്കാറ്റായും
പേമാരിയായും
പൊരുതി ത്തോല്‍പ്പിച്ചപ്പോഴൊക്കെ 
പ്രപഞ്ചത്തിന്റെ താളമായിരുന്നു.
വിരഹമായും 
കണ്ണീരായും 
വിഷാദമായും
കടലാഴം നിറച്ച പ്പോഴൊക്കെ 
സന്ധ്യയുടെ മൌനമായിരുന്നു .
സീതയായും ജാനകിയായും 
കടലും സന്ധ്യയും 
കവിത ചൊല്ലുമ്പോള്‍
ഭൂ ഹൃദയത്തില്‍ നിന്ന് പിറവി കൊള്ളുന്നു 
പ്രണയത്തിന്‍ നെഞ്ചിടിപ്പുകള്‍ ...
മഴ നനഞ്ഞ മിന്നല്‍പ്പൂവുകള്‍
മയില്‍പ്പീലിക ളാകും പോലെ .

 


Sunday, February 13, 2011

ഉറപ്പ്

ഞങ്ങള്‍...............
ഉറക്കത്തില്‍ മറഞ്ഞ സ്വപ്നങ്ങളെപ്പോലെ
നദികളെയും മലകളെയും പൂക്കളെയും
ഭൂതകാലത്തിലേക്ക് നാടുകടത്തി.
ഒരേ ആയത്തില്‍ പറക്കാന്‍
 ഇരുവര്‍ക്കുമായി രണ്ടു ചിറകുകള്‍ .....
ഒളിഞ്ഞും തെളിഞ്ഞും സൂര്യന്‍ 
തീപ്പന്തം എറിയുമ്പോള്‍
അവന്‍
ഒറ്റ ചിറകിനാല്‍ അത് തടഞ്ഞു .
പൊള്ളിയും പിടഞ്ഞും ഉരുകിയും
അകലെയല്ലാത്ത വസന്തത്തിലേക്ക്
ഞങ്ങള്‍ പറന്നു കൊണ്ടിരുന്നു .
നക്ഷത്രങ്ങളുടെ അമ്പേറ്റു  സ്വയം പൊരിഞ്ഞു പാറുമ്പോള്‍
അവന്‍ ചോദിച്ചു
നീതിയുടെ പാറമേല്‍ മുള പൊട്ടുന്നതും
മാഞ്ഞു പോകാത്തതുമായി എന്തുണ്ട് ?
ഉത്തരമില്ലാതെ...............
സ്നേഹത്തിന്‍  ചുണ്ടില്‍ കൊക്കുരുമ്മുമ്പോള്‍
ഞാന്‍ കണ്ടു
...വരണ്ട നദിയുടെ മാറില്‍ നിന്നൊരു ചുവന്ന പൂവ്

പാറ യുടെ മേല്‍ വിരിഞ്ഞിരിക്കുന്നു 
'നീതിമാന്‍റെ രക്തം '
കാറ്റ് ഊതിപ്പറഞ്ഞു  തിരിച്ചു പോയി .
 തളരാത്ത മിഴികളില്‍
അവന്‍റെ ആത്മ സംതൃപ്തിയുടെ യാത്ര    ..
പിന്നെ ഭൂതകാലത്തിലേക്ക്  ഞങ്ങള്‍ പറന്നു തുടങ്ങി.
ചിറകുകള്‍ ഇല്ലാതെ തന്നെ .

Monday, February 7, 2011

ഇന്ന്

ഇന്ന്
അസ്തമയ ത്തിന്‍റെ ശാ ഖകളില്‍  നിന്ന്
ഒരായിരം
രാ പ്പിറാവുകള്‍ അലകളായി പ്പിറക്കും.
അഭയ ത്തിന്‍റെ കടല്‍ തേടി
അവ
ശൂന്യത യിലേക്കു പറക്കും .
സന്ധ്യയുടെ ചക്ര വാകങ്ങള്‍
പരസ്പരം കൊന്നു താഴുമ്പോള്‍
ഭൂമിയില്‍
ഒടുവിലത്തെ അണുവിസ്ഫോടനം..
ആരുടെയോ 
ഓര്‍മ്മ ത്തെറ്റെന്ന പോലെ .


Sunday, January 30, 2011

സങ്കീര്‍ത്തനം

അവന്‍.....
തിരകളെ  സമുദ്രമെന്നപോലെ 
എന്നെ കൈകളില്‍ എടുത്ത്
മുന്തിരിപ്പാടത്തെക്ക്കൊണ്ട്  പോയി
അതിരാവിലെ ...
മുന്തിരി പ്പഴങ്ങളില്‍ തട്ടി സൂര്യ രശ്മി കള്‍
സ്വയം കുലച്ചു നിവരുന്നത്‌ കാണാമായിരുന്നു
ഇരുണ്ടതും മെല്ലിച്ചതും രോമാവൃതവുമായ
അവന്‍റെ കൈകളില്‍
ഞാന്‍ അപ്പോള്‍ തളിര്‍ത്ത മുന്തിരി വള്ളിയായി .
അവിടെ വച്ച് സ്നേഹം പകുക്കുവാനുള്ള
ഞങ്ങളുടെ ആഗ്രഹത്തെ മറച്ചു കൊണ്ട്
വിഷാദ ഭരിതമായ നോട്ടത്തോടെ
പാല്‍ക്കുടം തലയിലേറ്റിയ യാത്രക്കാരി കടന്നു പോയി .
എന്നിട്ടും   കാമരൂപികളുടെ സങ്കീര്‍ത്തനങ്ങളായി
നിശ്വാസങ്ങള്‍  ഞങ്ങളോടു ഹൃദയം ചോദിച്ചു . 
ആകാശ ത്തിന്‍ നഗ്നതയും
ഭൂമിയുടെ പശ്ചാത്തലവും
വെറുക്കുന്നവരെ ഉപേക്ഷിച്ചു
ഞങ്ങള്‍ ആ പുരാതനമായ യുദ്ധ ത്തിന്‍റെ
നിണമണി യാന്‍  തുടങ്ങിയിരുന്നു
അങ്ങനെയാകയാല്‍ ...അന്ത്യ വിധിയുടെ
നാളുകള്‍ ഞങ്ങളെ തേടിയെത്തി .
അന്നേരം മുന്തിരിപ്പാടങ്ങളെ
കാറ്റുപറത്തിക്കൊണ്ടു പോകുമെന്നവന്‍ പറഞ്ഞു
മുന്തിരി വള്ളികളുടെ നിഴലുകളില്‍ നിന്ന്
എന്നെ വാരിയെടുത്ത്
ജീവന്‍റെ പാടത്തേക്കു വീശി വിതക്കെ
മൂന്നാം നാള്‍ ഉയിര്‍ക്കും നമ്മളെന്നു മന്ത്രിച്ചു ..
ആയതിനാല്‍
ഞങ്ങളിപ്പോള്‍ ക്ഷമയോടെ
സ്നേഹത്തിന്‍റെ പുലരികളായി
പിടഞ്ഞ്‌ ഉണരുന്നു ....




Wednesday, January 26, 2011

ശ ത്രു

കടല്‍ മുട്ട കൊത്തിപ്പറന്നു വന്നത്
വലിയ ഒരു കാക്കയാണ് .
കണ്ണാടി ക്കൊക്കും
കപ്പല്പ്പായ ചിറകുകളുമുള്ള
അതു
കടല്മുട്ട കൊത്തിക്കുടഞ്ഞു
കാക്കേ ..കാക്കേ
അതു വലിയ നെയ്യപ്പം
കുട്ടികള്‍ കൂകിയാര്‍ ത്തു
അല്ല
ഇത് വെളുത്ത കോഴികുഞ്ഞാണ്
കണ്ടില്ലേ നഖങ്ങള്‍ ആഴ്ത്തുമ്പോള്‍
പിടഞ്ഞു കുറുകുന്നത്
കുട്ടികള്‍ കളിയാക്കി
കള്ളക്കാക്ക കാവതികാക്ക
കാക്കയ്കു കലി വന്നു
കോഴികുഞ്ഞിനും
കടല്‍മുട്ടക്കും
നെയ്യപ്പത്തിനുമിടയില്‍
ഒരു പ്രാദേശിക കലാപം .
ഒടുവിലെ കുട്ടിയും മരിച്ചു വീഴും വരെ
അതു തുടര്‍ന്നു.

Sunday, January 23, 2011

വാക്ക്

വരാന്തയിലൂടെ ഒരു വാക്ക്
ഇരിപ്പിടം കിട്ടാതെ അലഞ്ഞു .
അച്ഛനുപേക്ഷിച്ച ചാരുകസേര
അതിനെ ചവിട്ടി ത്തെ റിപ്പിച്ചു
അമ്മയുടെ വറചട്ടിയില്‍
അതു ശ്വാസം മുട്ടി പ്പിടഞ്ഞു .
പാഴായി നിന്ന എന്നെ ഒന്ന് നോക്കി
അതു പിടഞ്ഞു പുറത്തേക്ക് തെറിച്ചു .
അരപ്പട്ടയില്ലാത്ത മീന്‍ കാരനിലും
അഭിസാരികയുടെ സൂക്ഷിക്കാത്ത കണക്കിലും
അതു പെരുകിയിട്ടുണ്ടാവും .
ദീനമായ ഒരു മഴയില്‍ വാക്ക് വീണ്ടും വന്നു .
സ്വപ്നങ്ങളുടെ നെയ്ത്ത് ശാലയിലേക്ക്‌
നിലാത്തിരികളുടെ  യാത്ര ..
 

നിധി

പുള്ളിക്കുത്തുള്ള  പാവാടയ്കകത്ത്
അവള്‍ ഞെങ്ങിക്കുത്തി നിറഞ്ഞു .
പരതി വാരിയ ചോറില്‍ പാതി നിറഞ്ഞു
പടി കടക്കവേ
അടുക്കി ക്കെട്ടിയ മുല്ലയില്‍ നിന്നും
കരുതി വച്ച പോലൊരു മണം
കണ്ണു കലങ്ങിയും കവിളു നനച്ചും
കണ്ണാടി നോക്കി .
ഫീസ്‌ ... ചുരിദാര്‍ ... സിനിമ ..
................................................
രാത്രി ഉറങ്ങുമ്പോള്‍ അമ്മ കണ്ടു
നഷ്ട്ടപ്പെട്ടു പോയ അവളുടെ
ഒറ്റക്കൊലുസിന്റെ  സ്ഥാനത്ത്
പടര്‍ന്നു കയറുന്ന  ഒരു  സര്‍പ്പ ദംശ നം ....

വിധി

ചന്നം പിന്നം മഴ പെയ്യും നേരത്ത്
തൊടിയിലെ കവുങ്ങില്‍ നിന്നൊരു
കൂമ്പാള താഴേക്കു വീണ പോലെ
നേര്‍ത്തൊരു ഒച്ചയില്‍ അവള്‍ അവസാനിച്ചു .
ഓര്‍മ്മകളുടെ പരാതിയിന്‍ മേല്‍
കേസെടുക്കാന്‍ ചെന്നപ്പോഴാണ്
തെളിവുകള്‍ കുഴിമാടത്തില്‍
എണീറ്റ്‌ നടക്കുന്നത് കണ്ടത്
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നു
പറയാനാവാതെ
അവര്‍ വിഷമിപ്പിച്ചു കളഞ്ഞു
അനുഭവങ്ങളുടെ നാരായത്താല്‍
നൂറ്റൊന്നു തവണ നാവിലെഴുതാന്‍ ശിക്ഷ .
ജനനമെന്നും മരണമെന്നുമെഴുതിയപ്പോള്‍
'ജീവിതം'ഒബ്ജെക്ഷന്‍ വിളിച്ചു.
കവിതയെന്നും കല്യാണമെന്നും എഴുതിയപ്പോള്‍
ഓവര്‍ റൂള്‍ ടെന്നു  ജഡ്ജി
തെളിവുകള്‍ ജയിച്ചപ്പോള്‍
മരണ ശി ക്ഷയായി  കിട്ടിയത്
ജീവിതത്തിനു മേല്‍ ഒരു
കീറിത്തുന്നിയ ശ വക്കച്ച
 ,.


Saturday, January 15, 2011

പുലരി

മകര മഞ്ഞിനോടൊപ്പം
നടന്നുപോയ അവരുടെ കാലടികളില്‍
പുലരി പതിപ്പിച്ച മഞ്ചാടി മണികള്‍
ചോര ത്തുള്ളികളായി
മഴയുടെ വര്‍ത്തമാനങ്ങളില്‍
അവന്‍റെ വാക്കുകള്‍ ...
അവയ്ക്ക് പുലരിക്കാറ്റിന്റെ ഈണം
പാടം പൂത്ത മണവും
............................
മല്ലി ക്കൊഴുന്തായി
ഭൂമിയുടെ മാറില്‍ 
അവള്‍ 
ഉലര്‍ന്നു മറിയുമ്പോള്‍
അവന്‍ സ്വപ്നങ്ങളുടെ   ഹൃദയത്തില്‍
നട്ടു പോകുന്നു
ഒരു നീല തുളസി യുടെ കതിര് ..

യാത്ര

കാട് കണ്ണു കെട്ടുമെന്നും 
പുലി വരുമെന്നും
പുഴ പെരുകുമെന്നും
അമ്മ ചൊല്ലി അയച്ചതാണ്
നോക്കണേ ..കാത്തോണേ എന്നു
കണ്‍ മറയുവോളം
കര്‍പ്പൂരം പോലെ ജ്വലിച്ചതാണ്.
വരണ്ടാന്നു പറഞ്ഞിട്ടും
യാചനകളുടെ നിലവിളികളില്‍
അമ്മ കൂട്ട് പോന്നു
മരണത്തിന്‍റെ മഞ്ഞിന്
അല്ലെങ്കില്‍  അമ്മയുടെ ചൂടെങ്ങനെ
എന്നിട്ടും
ജഡങ്ങളില്‍ ഏക മകന്‍റെ മുഖം പരതുമ്പോഴും
അമ്മ വിശ്വസിക്കുന്നില്ല
ഒരിടത്തും ദൈവങ്ങള്‍ക്ക്
കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് ...
അതുകൊണ്ടാവും അമ്മ
കൂടെക്കൂടെ
നെഞ്ഞത്ത് കൈ വച്ചു
കണ്ണ്‌ അടയ്ക്കുന്നത് ...

.

Monday, January 10, 2011

 പെറ്റ വയറേ...                                                     
പൊക്കിള്‍ക്കൊടി വലിച്ചിഴച്ച്
അവള്‍ ഊര്‍ന്നു താണ തോര്‍ ത്ത് ...
നീയിപ്പോഴും ഞെട്ടുന്നോ...
ആ കുഞ്ഞിത്തല ഭൂമി തൊട്ടപ്പോള്‍
അവിടം വിറകൊണ്ടതോര്‍ക്കുന്നോ ..
അവളൂതി വിട്ട ജീവന്‍റെ ചൂടില്‍
ഞാനും നീയും തണുപ്പ് മാറ്റിയതോ ..
വഴുക്കുന്ന ഉടലുമായി അവളെന്‍റെ
മരുന്ന് മണമുള്ള ദേഹത്തോട് വഴക്കിട്ടു ...
പെറ്റ വയറേ ...
നീ നിന്നിലേക്ക്‌ ചുരുങ്ങി
എന്നെ അവളുടെ പാട്ടിനു വിട്ടു.
ബയനട്ടുകള്‍ ബഹളം വച്ചു വീട്ടുമുറ്റങ്ങളില്‍ എത്തിയപ്പോള്‍
അവള്‍ നിന്നെയും എന്നെയും മറന്നു .
.പൂമ്പാറ്റകളെ കൊല്ലാതിരിക്കാന്‍
പൂക്കളെ  മുറിക്കുന്നവരെ
ചെടിയില്‍ നിന്ന് തുരത്തി.
....അവള്‍ ഇറോം ശ ര്‍മ്മിള
ഞാന്‍  അമ്മ സഖീദേവി
ഇനിയും മുറിച്ചു മാറ്റാത്ത റബ്ബറിന്‍റെ
പൊക്കിള്‍ കൊടിയിലൂടെ  ജീവനെ പരതി അവള്‍ ...
അവള്‍ക്കു നല്‍കാന്‍ ഒരു രുള ചോറുമായി
ഞാന്‍ പടിക്കല്‍ കാവലുണ്ട്
പെറ്റ വയറേ..തുടിച്ചു കാട്ട് ....
സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശ മാണ്.
      

Sunday, January 9, 2011

                    വാസനത്തൈല ത്തില്‍  നനഞ്ഞു കുതിര്‍ന്ന തലമുടിയാല്‍  അവള്‍
അയാളുടെ പാദങ്ങളെ തുടച്ചു .
അനേകം പേരുടെ ചുംബനങ്ങള്‍ ഏറ്റു ചതഞ്ഞ ചുണ്ടുകള്‍ കൊണ്ട്
അവയെ ഉമ്മ വച്ചു .
വരണ്ട കിണര്‍ പോലെയുള്ള കണ്ണുകളില്‍ നിന്ന്
കണ്ണീരിന്റെ  അരുവിയെ കണ്ടെടുത്തു .
അതില്‍  അയാളുടെ തിരുവസ്ത്രം കഴുകുകയും
മുങ്ങി നിവരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു
ലോകമുണ്ടായ കാലം മുതല്‍ക്കേ ...
അവള്‍ മറിയവും അയാള്‍ യേശു വും അല്ലാത്തതിനാല്‍
ഇടപാടുകളില്‍ അവര്‍ക്ക് ദൈവഭയം   ഉണ്ടായില്ല.

Saturday, January 8, 2011

മയില്‍പ്പീലികള്‍
ഉടുത്തൊരുങ്ങി
പുസ്തക ത്താളിനകത്ത്
മാനം കാണാതെ ...
ഉള്ളില്‍ കവിത തോന്നിയ  ഒന്ന്
വെളിച്ചത്തിലേക്ക് വിരിഞ്ഞു .
...........ഒടുവില്‍
മഴക്കാറിന്റെ നെഞ്ചിലെ മഴവില്ലായി
മാനത്ത് തെളിഞ്ഞപ്പോള്‍
ഭൂമിയില്‍ തുടങ്ങി
ഒരു രാഷ്ട്രീയ ഗൂഡാലോചന.

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...