Tuesday, January 5, 2016


ഓര്‍മ്മകളുടെ ചുരം കയറുമ്പോള്‍  
ചങ്ങലയ്ക്കിട്ട   കാറ്റ് ഇഴഞ്ഞെത്തും  .
കാതോരം  ചേര്‍ന്ന്  കവിത  ചൊല്ലും
തോലുരഞ്ഞു പൊട്ടി  മാംസം  കാണാവുന്ന കവിത
അപ്പോള്‍
 നീല മേഘങ്ങള്‍  ഉണ്ടാവില്ല  .കോടയും .
അടിവാരം  മോഹിച്ച  മഴ ത്തൂവ യല്ലാതെ
ഇരുണ്ട   മലകളുടെ  ചിഹ്നം  വിളിയല്ലാതെ
മരക്കൊമ്പില്‍  നിന്ന് പൊട്ടി വീണ
നാടന്‍  താള മല്ലാതെ .
ഒരുറവ കണ്ണീര്‍  വറ്റിയ  പാടു മായി
തുറിച്ചു  നോക്കുന്നതല്ലാതെ
കടലു കാണാന്‍ കൊതിച്ചു  കൊതിച്ച്
കാറ്റലിഞ്ഞു  തീരുമ്പോള്‍
ചുരം കേറി  വരുന്നുണ്ട്  ഒരു തിര .
കവിത  കടലി ടിക്കും പോലെ
കാറ്റിലേക്ക്   കടന്നു കയറുന്നു  .[ആ നിമിഷം ]

 .





3 comments:

ajith said...

കാറ്റിനെ ചങ്ങലയ്ക്കിടാൻമാത്രം ശക്തിയുള്ളത്

Mazhavil..Niyagrace.. said...
This comment has been removed by the author.
Mazhavil..Niyagrace.. said...

Sorry...I meant churam Keri Vanna thiraa. ..different thought...
Plz visit my blog also

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...