Wednesday, October 25, 2017



മയില്‍ പ്പീലീ  എന്ന്  നീ മനസ്സില്‍  കുറുകവേ
ഞാന്‍ നിന്റെ  അഴകുള്ള  തൂവല്‍
"എന്റെ  "എന്ന് നീ  വരയ്ക്കുംപോഴെല്ലാം
നിറഞ്ഞു തുളുമ്പുന്ന  നിന്റെ  കടല്‍

വന മൌനങ്ങളില്‍ നീയലയവേ
 നിന്റെ  മുളംപാട്ടിന്റെ തണല്‍

പുഴ ക്കുളി രില്‍ നീ  മുങ്ങി നിവരവേ
ഞാന്‍ നിന്നിലലിഞ്ഞ ജല ബിന്ദു
ചില്ലകളില്‍   കൊടുങ്കാറ്റായി നീ
തൊട്ടെടുക്കുന്ന  ഉമ്മപ്പൂക്കളായി ഞാന്‍
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,[യുഗ സന്ധ്യ കള്‍ ]


 


Wednesday, September 20, 2017

പ്രിയനേ
കണ്ണുകളില്‍  തങ്ങി നില്‍പ്പുണ്ട് നീ
തുളുമ്പി നില്‍പ്പുണ്ട് നീ
എപ്പോഴും പൊട്ടി  വിരിയാവുന്ന  കിനാവ്‌ പോലെ
ഉറക്കത്തിലും  തൊടു ന്നുണ്ട്  തമ്മില്‍
നീണ്ട  മുടിയിഴകളിലേക്ക്
നിന്റെ ചുംബനങ്ങളുടെ  പൂമ്പാറ്റകള്‍
പറന്നൊട്ടുമ്പോഴൊക്കെ
പ്രപഞ്ചത്തിലെ ഒരത്ഭുത  സൃഷ്ടിയാകുന്നു ഞാന്‍
എന്റെ  പ്രണയമേ
നമ്മുടെ  സ്നേഹം  നിറഞ്ഞു പൂക്കുന്ന
ആ കാടു  കണ്ടുവോ
"നിലാവിനോളം തന്നെ മധുരമായത്"
നീയാകുന്ന  വന്മര ത്തിന്റെ  സങ്കട ശി ഖരങ്ങളില്‍
ചിറ കൊതുക്കി യിരിക്കുന്ന പക്ഷിക്കുഞ്ഞ്
കൊടുങ്കാറ്റുകള്‍  തക്കം  പാര്‍ക്കുംപോഴൊക്കെ
അതിനെ  ഹൃദയത്തിലൊളി പ്പിക്കുന്ന  നീ ,,
കൊടുങ്കാറ്റ് തിരിച്ചു പോകുന്നു
സമുദ്രങ്ങളോട്  വിളിച്ചു  പറയുന്നു
"ഞാന്‍ കണ്ടല്ലോ  സ്നേഹ ഗ്രന്ഥികള്‍
വിടരുന്ന രണ്ടു  പൂക്കളെ  ",,
കടല്‍ നിശബ്ദത യില്‍ നിന്ന്  ഞാനും നീയുമെന്ന
സംഗീതത്തെ  കെട്ടി പ്പിടിക്കുന്നു .[ പ്രണയം ]


Tuesday, September 5, 2017

കടലോണം

മഴയുണ്ടായിരുന്നു 
നിന്നെപ്പോലെ 
എത്ര  സ്നേഹം പെയ്താലും  തീരാതെ .
ആളുകള്‍  പരസ്പരം  നോക്കാതെ 
വന്നു പൊയ്ക്കൊണ്ടിരുന്നു 
വിരല്‍ ഞൊട്ടകളില്‍  ഞാന്‍  തുടിക്കുമ്പോള്‍ 
എണ്ണം തെറ്റിക്കാതെ  നീ ,,,
തളര്‍ന്ന  മുഖമുള്ള  വില്പ്പനക്കാരി  
ഓണ  വിരുന്ന്   നമുക്കായൊരു ക്കി 
ഉപ്പു തൊട്ട  കയ്പ്പുകളുടെ  ഓണം .
സന്ധ്യയില്‍ 
ഞാനോ നീയോ എന്നറിയാത്ത  ഓണം 
നമ്മെ പുണര്‍ന്നു  നിന്നു 
മഴ പെയ്യാന്‍ തുടങ്ങിയ  എന്റെ കണ്ണുക ളിലേക്ക് 
നീ    ചുണ്ടുകളാല്‍ ചാലിച്ചു 
നീല മേഘ ത്തുണ്ടിന്റെ   ഒരു  മുദ്ര ,,[ഓണം \]

Saturday, September 2, 2017

നമുക്കിടയില്‍  മൌനത്തിന്റെ  കൊടുമുടികള്‍
ഉയരുമ്പോള്‍ 
സൂര്യന്‍  അകലെ നിന്നൊരു  കൊടി ഉയര്‍ത്തുന്നു 
മഞ്ഞു പോലെ മൌനം  പൊഴിഞ്ഞു പോകുന്നു 
നമുക്കിടയില്‍  ആത്മ ദാഹങ്ങളുടെ  കടല്‍  തുളുമ്പു മ്പോള്‍ 
മേഘം കൈവീശി ക്കാണി ക്കുന്നു 
കടല്‍   ഉടലുകളാകുന്നു
നമുക്കിടയില്‍  ദൂരം  നിഴലാകുംപോള്‍ 
സ്നേഹം പതാകയാകുന്നു 
ദൂരം  അരികെയെത്തുന്നു 
അങ്ങനെയാണ്  ഒടുവിലെ  ചരിത്രത്തില്‍  
നമ്മുടെ  മാത്രം അദ്ധ്യായങ്ങള്‍  ഉണ്ടാകുന്നത്   [പ്രണയം ]

Wednesday, August 30, 2017

പ്രണയ ത്തിന്റെ തീയലകളി ലാണ്  നാം
വെന്തുരു കുമ്പോഴും  മഞ്ഞിന്‍ കടലിലെന്ന പോലെ .
എന്റെ  മുഖാവരണം  മാറ്റി  കണ്ണുകളെ  ഓമനിക്കവേ
നീ  പറഞ്ഞു "എന്റെ  ഭൂമി എന്റെ  ആകാശം  എന്റെ  മരുപ്പച്ച "
പ്രിയനേ  ,,ഒരുവള്‍ ഭൂമിയില്‍  ഇതിനേക്കാള്‍  
പ്രണയത്താല്‍  ആദരിക്ക പ്പെട്ടിട്ടുണ്ടാവില്ല  
അവള്‍  ഞാനായിരിക്കെ  
നൃത്തം  തുടങ്ങട്ടെ ..
ഓരോ  പുലരിയും  ഞാനാകുന്ന 
ആ  ഉന്മത്ത  നൃത്തം .           [പ്രണയം ]

Tuesday, August 29, 2017

ഇന്നെന്തിനാണ്  നീ രാപ്പാടിയുടെ  കഥ  പറഞ്ഞു തന്നത് ?
എനിക്കതിലെ രാജകുമാരിയാകണ്ട
എന്റെ  വീട്ടു മുറ്റ ത്ത്  വെളുത്ത  റോസാ പ്പൂക്കളില്ല
എനിക്ക്  ചുവന്ന പൂക്കളെ  ഇഷ്ടമല്ല
ഇന്നെന്തിനാണ്  നീ  അനാര്‍ക്കലിയുടെ  കഥ  പറഞ്ഞത് ?
എനിക്കതിലെ  വേലക്കാരിയാകണ്ട
എന്റെ  വീട്ടു മുറ്റത്ത്  വിളര്‍ത്ത  സ്വപ്നങ്ങളില്ല
എനിക്ക്  ചുവന്ന  സ്വപ്നങ്ങളെ ഇഷ്ടമല്ല
ഇന്നെന്തിനാണ്  നീ ഏദന്‍ തോട്ട ത്തിലെക്കെന്നെ കൊണ്ടുപോയത് ?
എനിക്കതി ലെ  ഹവ്വയാകണ്ട
എന്റെ  വീട്ടുമുറ്റ ത്ത്   ചതിയന്‍  സര്‍പ്പങ്ങള്‍ ഇല്ല
എനിക്ക്  നാഗ മാണിക്യം ഇഷ്ടമല്ല
എന്നിട്ടും ഞാന്‍ കരയുന്നുവെങ്കില്‍
ഇനി നീ കഥകള്‍  അവസാനിപ്പിക്കുക
രാപ്പാടിയുടെ  ഹൃദയ രക്തവും
വേലക്കാരിയുടെ  മരണ നൃത്തവും
നാഗ മാണിക്യ പ്രകാശ നങ്ങളും
ഹവ്വയുടെ  മുറിഞ്ഞ  മധുരവും ചേര്‍ന്ന്
ഞാനെന്ന  പുതിയ കഥ  നീ  എഴുതിയത്
ഞാന്‍  വായിച്ചു കൊണ്ടേയിരിക്കുന്നു ...  [വീണ്ടും ]



Monday, August 28, 2017


ബലി

തല  നന്നായി മുറുക്കി വയ്ക്കാന്‍ ശ്ര ദ്ധിക്കുക
കൈകാലുകള്‍ക്കു  അനക്ക മരുത്
കണ്ണുകള്‍  ആദ്യമേ ഇരുളിലേക്ക്  ആഴ്ത്തണം
ഹൃദയം  തുറക്കുക
തളിര്‍ വെറ്റില എന്ന് കരുതുക
ചവച്ചു തുപ്പുക
ചുണ്ടുകളും  നാവും  വില്‍പ്പനയ്ക്ക്  വയ്ക്കുക
ബലി പ്പലക തുടച്ചു  വൃത്തിയാക്കുക
ഒരു പുതുമണം  പരക്കട്ടെ ,

Saturday, June 17, 2017

പ്രണയ ബിനാലെ

ആയിരം രാവുകള്‍ ചേര്‍ത്ത് വച്ച്
ഒറ്റ കഥയാക്കുന്നു നീ ..
എന്റെ  ഇമ പ്പാതിയില്‍ നിന്ന് നീ പങ്കിട്ട
പ്രണയ ബിനലെയുടെ ഒരുക്കം
ഉടലുകളാല്‍  നമ്മള്‍ നെയ്ത പാലങ്ങള്‍
സ്നേഹത്തിന്റെ  ഏറ്റവും മഹത്തായ  നന്മയില്‍
പൊട്ടി വിരിഞ്ഞ  തീ പ്പൊട്ടുകള്‍
ചുവരില്‍ നീ മുഖം ചേര്‍ത്ത
എന്റെ  അലങ്കാരങ്ങള്‍
ഹൃദയ  കാന്‍വാസില്‍ ഞാന്‍ പതിപ്പിച്ചെടുത്ത
നിന്റെ  വസന്തങ്ങളുടെ  നിറങ്ങള്‍ ..
പതിവ് പോലെ
പുലരിയുടെ  ഒരു  ഇരുമ്പാണി യില്‍
ഒറ്റ ചിത്രമായ്‌ നമ്മള്‍ ..
സമുദ്രങ്ങളില്‍ യാത്ര ചെയ്തെത്തുന്ന
എന്റെ ക്ഷീണിത സഞ്ചാരീ ,,
മുയല്ക്കുഞ്ഞുങ്ങള്‍  ഒളി ചിരിക്കുന്ന
എന്റെ മാറിടത്തില്‍ നീ തല ചായ്ക്കവേ
നാണിചൊളിക്കുന്ന ഉത്തമ ഗീതങ്ങള്‍
എന്റെ  കണ്ണീര്‍ നീലകള്‍ കടന്നു
നീ എത്തുന്ന നമ്മുടെ  ബിനാലെകള്‍ ,
കടല്‍ സന്ധ്യകളുടെ  ഒറ്റ ആവിഷ്ക്കാരം .

 [  പ്രിയപ്പെട്ടവന് ]
,
.

 


Tuesday, June 6, 2017


ഓരോ  മഴയും നമുക്ക്  ഓരോ  മരമാണ് .

ചില്ലകളില്‍  പൊടിഞ്ഞു  വേരുകളിലേക്ക്  നിറയുന്നത്
ഒരിക്കല്‍  ചോരയാല്‍ കുതിര്‍ന്ന
മഴയുടെ കാല്‍പാദ ങ്ങളെ  നോക്കി
 ഞാന്‍  വിറകൊള്ളവേ
മഴ ക്കൊള്ളി മീന്‍ പോലെ  നിന്റെ  ചിരി
ചോര യാല്‍  അടയാളം കൊണ്ട
ഇടവഴിയിലെ  പൂക്കള്‍ക്ക്
മഴയുടെ  നക്ഷത്ര ചുംബനങ്ങള്‍
ഉടലില്‍ അനേകം  പൂ വിരിയിച്ചു
അവ യുടെ  നൃത്ത വിന്യാസങ്ങള്‍
പിന്നെയും മഴകള്‍ ...മഴകള്‍
ചിലതിലെ  ഭ്രാന്തില്‍  ഞാനോ നീയോ
മരിച്ചു പോയത് പരസ്പരം അറിഞ്ഞതേ യില്ല .
മരമെന്നും പൂത്തു നില്‍ക്കുന്നുവല്ലോ .
മഴയുടെ  നെഞ്ചില്‍ .

Wednesday, April 12, 2017

പ്രിയനേ ...

ഉറക്കത്തിലാണ്  നീ .
സ്വപ്നത്തിന്റെ  കാനനത്തില്‍ നിന്ന്  
പ്രണയ ത്തിന്റെ  മിന്നാമിനുങ്ങുകള്‍ ...
നീ  എന്നെ പുണരുന്നു 
മരുഭൂവിലെ  ജലം  നാവു തേടുന്നപോലെ 
പരസ്പരം മുറിഞ്ഞു  പകരുകയാണ്  നാം .
പലവട്ടം പൂക്കുകയും ഉലയുകയും കൊഴിയുകയും 
  തളിരിടുകയും ചെയ്തു നമ്മള്‍ .
നേര്‍ ത്ത് വിങ്ങുന്ന  രാവ് കടന്നു നമ്മള്‍ 
വജ്ര ദീപ്തിയില്‍  പകലുകള്‍  കണ്ടു നമ്മള്‍ 
നിലാവില്‍ നീ എന്നെയും ഞാന്‍ നിന്നെയും വരച്ചു 
ഓരോ മഴ ത്തുള്ളിയും  ഒന്നിച്ചു കുടിച്ചു തീര്‍ത്തു.
നിന്റെ  കൈത്തലത്തിലെ  മയില്‍‌പ്പീലി  ഞാന്‍ 
അലങ്കാര ങ്ങളില്ലാത്തത്
എന്റെ  ഹൃദയ ഭൂമികയില്‍  ശിവ താളം  നീ ...
എനിക്ക്  മാത്രം കേള്‍ക്കാനാവുന്നത് ..
.[അന്നും ....]





Tuesday, February 28, 2017

പ്രിയനേ ....

വെളിച്ചത്തിന്റെ  ഇമകളെ  തഴുകി 
നീ  പറഞ്ഞതത്രയും  
നിലാവ്   കട്ടെടുത്തല്ലോ !
വിരലുകളാല്‍  നീ നെയ്തതോക്കെയും 
വെയില്‍ പ്പുടവയില്‍ തെളിഞ്ഞല്ലോ 
ചുണ്ടുകളില്‍  നീ കുറിച്ചതെല്ലാം
ആകാശം  പകര്‍ത്തി വച്ചല്ലോ 
ഉടലില്‍  നീ  കൊത്തിയതെല്ലാം 
കിളികള്‍  കണ്ടു  പഠിച്ചല്ലോ 
ഉമ്മകള്‍ കൊണ്ട്  നീ  ചെയ്തതെല്ലാം 
ഗുല്‍മോഹര്‍  സൂക്ഷിക്കുന്നുവല്ലോ 
ആലിംഗന ങ്ങളുടെ  തിര മാലകള്‍
 തരംഗിത കാലമേ എന്ന്  കൊഞ്ചുന്നല്ലോ.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,




 



 
  

Tuesday, February 7, 2017

പ്രിയനേ
"കവി ആകാശ ത്തെ  മരുഭൂ വെന്നു"  വിളിക്കുന്നു .
നമ്മള്‍ വരച്ചു കൊണ്ടിരിക്കുന്ന   ആകാശ ത്തില്‍  
മരുഭൂമി  സ്വപ്നങ്ങളുടെ  വിളനില മാകുന്നത്  നോക്കൂ ..
ചന്ദ്ര ബിംബത്തില്‍  എന്റെയും നിന്റെയും  തിളക്കം 
ഓടിയെത്തുന്ന  പൂര്‍വ മേഘത്തിന്റെ നെഞ്ചില്‍ 
പൂവിതളുകള്‍ പോലെ നമ്മുടെ   കാല്‍മുദ്രകള്‍ 
സ്നേഹത്തിന്റെ  അമൃത ഭാഷയായ  നമ്മുടെ  
കണ്ണീരില്‍  ആധി പ്പെട്ടു പോയ   അഗാധത 
തീരങ്ങളില്‍  കെട്ടിപ്പുണര്‍ന്നു  നമ്മള്‍ നിന്നതിന്‍  
ചിത്രം വരച്ചെടുത്തു  കാട്ടുന്ന  ചക്രവാള ങ്ങള്‍ 
പ്രിയനേ 
നിന്റെ  ചുണ്ടുകളില്‍   നേര്‍ത്ത  ചുവപ്പായി മാത്രം 
ലയിച്ചു കിടക്കുന്ന  മഴവില്ലായി ഞാന്‍ 
 നമുക്ക് കുറുകേ പറക്കുന്ന നീര്‍ പ്പക്ഷികള്‍ 
ചിലച്ചു നീട്ടുന്ന  മംഗളാശം സകളായി മഴകള്‍  
നമ്മുടെ  ഹൃദയ  ചിഹ്നം പോലെ സൂര്യന്‍ 
നീല  കിടക്ക വിരിയില്‍ നിന്നു  പൊഴിയുന്ന 
ആഹ്ലാദ ങ്ങളുടെ  നക്ഷത്ര ത്തരികള്‍ 
തിരകളായി പൊതിയുന്ന  രാവിശേഷങ്ങള്‍ 
എന്റെ  പാദസരങ്ങളില്‍  ഉന്മാദ ത്തിന്റെ  വിരലുകളാല്‍ 
നീ കോര്‍ ത്ത ണി യിക്കുന്ന  വെയില്‍ മുത്തുകള്‍ 
പ്രിയനേ 
നമ്മുടെ കുറിമാനങ്ങള്‍  ഉല്‍ക്കകള്‍ 
നമ്മുടെ  മൌനം ഇടി മുഴക്കങ്ങള്‍ 
നമ്മള്‍  നൃത്തങ്ങളാ കുന്ന  വിശാലത 

നീയും ഞാനും  എന്നുമറിയുന്ന  നമ്മുടെ  ആകാശം   [ നീയാണ് .....]


  
  


Sunday, February 5, 2017

കാട്ടു തീയില്‍ വെന്തു പോയ മരങ്ങളോട് 
അവയ്ക്കുണ്ടായിരുന്ന  സ്വപ്നങ്ങളെ ക്കുറിച്ച്  ചോദിക്കാം 
ആകെ വെന്തു തിണര്‍ത്താലും 
 പൊടിച്ചു വരാന്‍ കയര്‍ക്കുന്ന 
ഒരു പച്ചയില്‍ നിന്നു  മറുപടി കിട്ടും .
വരാനിരിക്കുന്ന  വസന്തങ്ങള്‍ 
ഒടുവിലെ കൂടും നഷ്ടപ്പെട്ടു  എത്തുന്ന പക്ഷി 
ഉള്ളിലെ മധുരത്തില്‍  കയ്ച്ചു നീറുന്ന കനി
വിരിയാനിരിക്കുന്ന പൂവുകള്‍ 
വെയിലെഴുതുന്ന  ഇലകള്‍ 
തൊലിയില്‍  കത്തിയാല്‍  വരയുന്ന പ്രണയം 
..................................................................
അങ്ങനെ  ആര്‍ക്കും പൂരിപ്പിക്കാന്‍  
കഴിയാത്ത  ജീവിതം 
കരിഞ്ഞ  ചില്ലയില്‍  പിടയുന്നു .
മരം  പറഞ്ഞു കൊണ്ടേയിരിക്കുന്നു .[ആത്മഗതം ]


 

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...