Saturday, September 2, 2017

നമുക്കിടയില്‍  മൌനത്തിന്റെ  കൊടുമുടികള്‍
ഉയരുമ്പോള്‍ 
സൂര്യന്‍  അകലെ നിന്നൊരു  കൊടി ഉയര്‍ത്തുന്നു 
മഞ്ഞു പോലെ മൌനം  പൊഴിഞ്ഞു പോകുന്നു 
നമുക്കിടയില്‍  ആത്മ ദാഹങ്ങളുടെ  കടല്‍  തുളുമ്പു മ്പോള്‍ 
മേഘം കൈവീശി ക്കാണി ക്കുന്നു 
കടല്‍   ഉടലുകളാകുന്നു
നമുക്കിടയില്‍  ദൂരം  നിഴലാകുംപോള്‍ 
സ്നേഹം പതാകയാകുന്നു 
ദൂരം  അരികെയെത്തുന്നു 
അങ്ങനെയാണ്  ഒടുവിലെ  ചരിത്രത്തില്‍  
നമ്മുടെ  മാത്രം അദ്ധ്യായങ്ങള്‍  ഉണ്ടാകുന്നത്   [പ്രണയം ]

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...