Tuesday, September 5, 2017

കടലോണം

മഴയുണ്ടായിരുന്നു 
നിന്നെപ്പോലെ 
എത്ര  സ്നേഹം പെയ്താലും  തീരാതെ .
ആളുകള്‍  പരസ്പരം  നോക്കാതെ 
വന്നു പൊയ്ക്കൊണ്ടിരുന്നു 
വിരല്‍ ഞൊട്ടകളില്‍  ഞാന്‍  തുടിക്കുമ്പോള്‍ 
എണ്ണം തെറ്റിക്കാതെ  നീ ,,,
തളര്‍ന്ന  മുഖമുള്ള  വില്പ്പനക്കാരി  
ഓണ  വിരുന്ന്   നമുക്കായൊരു ക്കി 
ഉപ്പു തൊട്ട  കയ്പ്പുകളുടെ  ഓണം .
സന്ധ്യയില്‍ 
ഞാനോ നീയോ എന്നറിയാത്ത  ഓണം 
നമ്മെ പുണര്‍ന്നു  നിന്നു 
മഴ പെയ്യാന്‍ തുടങ്ങിയ  എന്റെ കണ്ണുക ളിലേക്ക് 
നീ    ചുണ്ടുകളാല്‍ ചാലിച്ചു 
നീല മേഘ ത്തുണ്ടിന്റെ   ഒരു  മുദ്ര ,,[ഓണം \]

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...